പയ്യാവൂർ: 2020 - 21 വർഷത്തെ ബഡ്ജറ്റിൽ 6 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കി അതിൻ്റെ ഇരുപത് ശതമാനം തുകയായ 1.2 കോടി രൂപ വകയിരുത്തിയ തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലെ കരുവഞ്ചാൽ പാലത്തിന് ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എം എൽ എ അറിയിച്ചു. ചെറുപുഴ- വള്ളിത്തോട് മലയോര ഹൈവേയിലേയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലേയും ഏറ്റവും കാലപ്പഴക്കം ചെന്ന പാലങ്ങളിലൊന്നാണ് കരുവഞ്ചാൽ പാലം. ഏതാണ്ട് എഴുപത് വർഷങ്ങൾക്കു മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമിച്ചത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലം തീർത്തും അപകടാവസ്ഥയിലായിരുന്നു. മലയോര ഹൈവേയിൽ അവശേഷിക്കുന്ന ടെൻഡർ സേവിംഗ്സിൽ നിന്നും നിർമാണത്തിന് പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും സർക്കാർ അതു നിരാകരിക്കുകയായിരുന്നു.തുടർന്ന് ഇതുസംബന്ധിച്ച് നിയമസഭയിൽ മുൻ എം എൽ എ കെ സി ജോസഫും,താനും നിരവധി തവണ ഉന്നയിച്ച സബ്മിഷൻ്റെ ഒടുവിലാണ് പ്രവർത്തിക്ക് 6.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Wednesday 1 December 2021
Home
Unlabelled
കരുവഞ്ചാൽ പാലം ഭരണാനുമതിയായി : സജീവ് ജോസഫ് എം എൽ എ
കരുവഞ്ചാൽ പാലം ഭരണാനുമതിയായി : സജീവ് ജോസഫ് എം എൽ എ
പയ്യാവൂർ: 2020 - 21 വർഷത്തെ ബഡ്ജറ്റിൽ 6 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കി അതിൻ്റെ ഇരുപത് ശതമാനം തുകയായ 1.2 കോടി രൂപ വകയിരുത്തിയ തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലെ കരുവഞ്ചാൽ പാലത്തിന് ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എം എൽ എ അറിയിച്ചു. ചെറുപുഴ- വള്ളിത്തോട് മലയോര ഹൈവേയിലേയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന തളിപ്പറമ്പ് - കൂർഗ് ബോർഡർ റോഡിലേയും ഏറ്റവും കാലപ്പഴക്കം ചെന്ന പാലങ്ങളിലൊന്നാണ് കരുവഞ്ചാൽ പാലം. ഏതാണ്ട് എഴുപത് വർഷങ്ങൾക്കു മുമ്പാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം നിർമിച്ചത്. നിത്യേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പാലം തീർത്തും അപകടാവസ്ഥയിലായിരുന്നു. മലയോര ഹൈവേയിൽ അവശേഷിക്കുന്ന ടെൻഡർ സേവിംഗ്സിൽ നിന്നും നിർമാണത്തിന് പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും സർക്കാർ അതു നിരാകരിക്കുകയായിരുന്നു.തുടർന്ന് ഇതുസംബന്ധിച്ച് നിയമസഭയിൽ മുൻ എം എൽ എ കെ സി ജോസഫും,താനും നിരവധി തവണ ഉന്നയിച്ച സബ്മിഷൻ്റെ ഒടുവിലാണ് പ്രവർത്തിക്ക് 6.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
About We One Kerala
We One Kerala