തളിപ്പറമ്പ്: യുവതലമുറയെ നശിപ്പിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനും എതിരെ സ്ത്രീകൾ ഒറ്റക്കെട്ടായി പോരാടണമെന്ന് എം കെ ഷബിത. കേരള വനിതാ മദ്യനിരോധന സമിതിയുടെ ജില്ലാ പ്രതിനിധി സമ്മേളനവും അംഗത്വ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.മദ്യത്തിൻ്റെ ലഭ്യത കുറഞ്ഞെങ്കിൽമാത്രമേ ഇതിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളു. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനുമെല്ലാം കാവലാളായിരിക്കേണ്ട സർക്കാർ മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന് കുപ്പിയുടെ പുറത്ത് എഴുതിവച്ചിരിക്കുന്ന മദ്യം യഥേഷ്ടം വിറ്റഴിക്കുകയാണന്ന് യോഗം വിലയിരുത്തി. തളിപ്പറമ്പ് സെൻറ് മേരീസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ഐസി മേരി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് മുൻസിപ്പൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ഷബിത, നിർമ്മല ഹൈസ്കൂൾ റിട്ട ഹെഡ്മാസ്റ്റർ വത്സമ്മ ജോസിന് ആജീവനാന്ത അംഗത്വം നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ നോബിൾ,മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് രജനി രമാനന്ദ്, കുഞ്ഞമ്മ തോമസ്. പ്രഫ. എം ജി മേരി, പദ്മജ സുരേഷ്, പ്രസന്ന ലോഹിതദാസ്, കരോളിൻ ആന്റണി, ലില്ലി ചിറപ്പുറത്ത്, ഷീബ തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: തോമസ്അയ്യങ്കാനാൽ