ഉളിക്കൽ: ഖജനാവ് നിറയ്ക്കാൻ യുവതയുടെ ആരോഗ്യവും സമ്പത്തും സർക്കാർ കൊള്ളയടിക്കുന്നുവെന്ന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ. കെ.സി.ബി.സി.മദ്യവിരുദ്ധ സമിതിയുടെ 23 ാമത് സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഫാചാക്കോ കുടിപ്പറമ്പിൽ. ജോലി സ്ഥലത്ത്തന്നെ മദ്യവും ബിയറും ഉപയോഗിക്കുവാൻ സൗകര്യമുണ്ടാക്കുന്ന സർക്കാർ കുടുംബസമാധാത്തിനും കുടുംബഭദ്രതയ്ക്കും നാടിന്റെ വളർച്ചയ്ക്കും നല്കുന്ന ഈ 'വലിയ' സംഭാവന എക്കാലവും സ്മരിക്കപ്പെടുമെന്നും സമ്പൂർണ മദ്യനിരോധനമാണ് ലക്ഷ്യമെന്ന പ്രഖ്യാപനം വെറും നാലാം കിട രാഷ്ട്രീയതന്ത്രത്തിന്റെ വിടുവായത്തമായി കൂടി ഓർമ്മിക്കപ്പെടുമെന്നും ഈ നെറിവില്ലായ്മക്കെതിരെ കൊടിയുടെ നിറം നോക്കാതെ സംഘടനകളും പൊതുജനവും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ തങ്കച്ചൻ കൊല്ലക്കൊമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജിജു കോലക്കുന്നേൽ, സിസ്റ്റർ ജോസ്മരിയ സി.എം.സി, മാത്യു പുഴക്കര, ദേവസ്യ റ്റി.ഡി, മേരി ആലക്കാമറ്റത്തിൽ, സെബാസ്റ്റ്യൻ കുന്നിന്, ബിന്നി കിഴക്കേക്കര, ജോസ് ചിറ്റേട്ട്, സെബാസ്റ്റ്യൻ പെരുമ്പുഴ, ജോസ് ചാരച്ചേരിൽ, സാബു ജേക്കബ് ചിറ്റേത്ത്, ഷെൽസി ch കാവനാടിയിൽ, സോളി രാമച്ചനാട്ട്, തങ്കമ്മ പാലമറ്റം, സെലിൻ തയ്യിൽ, വിൻസെൻറ് മുണ്ടാട്ടുചുണ്ടയിൽ എന്നിവർ പ്രസംഗിച്ചു.
വാർത്ത: തോമസ് അയ്യങ്കാനാൽ