ഇരിക്കൂർ: ഇരിക്കൂറിൽ നിന്ന് കണ്ണൂരിലേക്കുള്ള പ്രധാന പാതയിലെ ആയിപ്പുഴ റോഡിലെ വളവ് അപകട വളവായിരിക്കുന്നു. അപകട സൂചന ബോർഡോ സ്പീഡ് നിയന്ത്രണ സംവിധാനമോ ഇല്ലാത്തതിനാൽ വാഹനങ്ങൾ കൂട്ടിമുട്ടി അപകടം ഉണ്ടാവുന്നത് പതിവായിരിക്കുകയാണ്. ഈ റോഡിലൂടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വലിയ ചരക്കുവാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് റോഡ് കാണാത്ത അവസ്ഥയുമുണ്ട്. ഈ വളവിൽ കഴിഞ്ഞദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. നിരവധി വാഹനങ്ങൾ ഈ വളവിൽ അപകടത്തിൽപ്പെടുന്നത് നിത്യകാഴ്ചയാണ്. ഈ റോഡിൽ നടപ്പാത ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർക്ക് ഈ വഴിയിലൂടെയുള്ള യാത്ര അപകടം പിടിച്ചതാണ്. റോഡിന്റെ ഇരുവശങ്ങളിലും റിയർവ്യൂ മിറർ സ്ഥാപിക്കണമെന്നും അപകട സൂചന ബോർഡുകൾ ഉടൻ തന്നെ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിനായി അധികാരികൾ കണ്ണുതുറക്കുന്നില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ഇരിക്കൂർ: ഇരിക്കൂറിൽ നിന്ന് കണ്ണൂരിലേക്കുള്ള പ്രധാന പാതയിലെ ആയിപ്പുഴ റോഡിലെ വളവ് അപകട വളവായിരിക്കുന്നു. അപകട സൂചന ബോർഡോ സ്പീഡ് നിയന്ത്രണ സംവിധാനമോ ഇല്ലാത്തതിനാൽ വാഹനങ്ങൾ കൂട്ടിമുട്ടി അപകടം ഉണ്ടാവുന്നത് പതിവായിരിക്കുകയാണ്. ഈ റോഡിലൂടെ ദിനേന നൂറുകണക്കിന് വാഹനങ്ങളാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വലിയ ചരക്കുവാഹനങ്ങൾ കടന്നുപോകുന്ന റോഡായതിനാൽ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് റോഡ് കാണാത്ത അവസ്ഥയുമുണ്ട്. ഈ വളവിൽ കഴിഞ്ഞദിവസം ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. നിരവധി വാഹനങ്ങൾ ഈ വളവിൽ അപകടത്തിൽപ്പെടുന്നത് നിത്യകാഴ്ചയാണ്. ഈ റോഡിൽ നടപ്പാത ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർക്ക് ഈ വഴിയിലൂടെയുള്ള യാത്ര അപകടം പിടിച്ചതാണ്. റോഡിന്റെ ഇരുവശങ്ങളിലും റിയർവ്യൂ മിറർ സ്ഥാപിക്കണമെന്നും അപകട സൂചന ബോർഡുകൾ ഉടൻ തന്നെ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരത്തിനായി അധികാരികൾ കണ്ണുതുറക്കുന്നില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.