ഭാര്യയെ ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച 53,000 രൂപ മോഷ്ടാക്കൾ കവർന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 28 August 2022

ഭാര്യയെ ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച 53,000 രൂപ മോഷ്ടാക്കൾ കവർന്നു



ഭാര്യയുടെ ഹൃദയ സംബന്ധമായ രോഗം ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച പണം മോഷ്ടാക്കൾ കവർന്നു. ഇടുക്കി ഉടുമ്പൻചോല മുക്കുടിൽ വെള്ളാടിയിൽ രാഘവന്റെ (85) 53,000 രൂപയാണ് മോഷ്ടാക്കൾ കവർന്നത്. രാഘവന്റെ ഭാര്യ ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.ഭാര്യയ്ക്ക് തുടർ ചികിത്സ ആവശ്യമായി വന്നതോടെയാണ് രാഘവൻ പശുവിനെ വിൽക്കാൻ തീരുമാനിച്ചത്. ഇതിലൂടെ ലഭിച്ച 53,000 രൂപ വീട്ടിനുള്ളിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാഘവൻ പാലുമായി സൊസൈറ്റിയിൽ പോയി തിരികെ വരുന്ന സമയത്തിനിടെയാണ് മോഷണം നടന്നത്.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനുമിടയ്ക്കാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെക്കുറിച്ച് ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും പേരെ ചോദ്യം ചെയ്തതായും സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയതായും എസ്‌.ഐ അബ്ദുൽ കനി അറിയിച്ചു.


Post Top Ad