കൂത്തുപറമ്പ് : 1700-ഓളം പായ്ക്കറ്റ് (28 കിലോ) ഹാൻസും 40 ഗ്രാം കഞ്ചാവുമായി ഒരാളെ കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം പിടികൂടി. കോളയാട് ചോല സ്വദേശി ചൂളിയാൽ.വീട്ടിൽ സി.ഹാഷിം (48) ആണ് പിടിയിലായത്. ഇയാൾ ലഹരിവസ്തുക്കൾ കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തുചൊവ്വാഴ്ച ഉച്ചയോടെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ.സന്തോഷും സംഘവും കൂത്തുപറമ്പ് ടൗണിൽ നടത്തിയ പരിശോധനയിലാണ് ഷാഷിമിനെ പിടികൂടിയത്. ഹാഷിം കൂത്തുപറമ്പ് ഭാഗത്തേക്ക് വിൽപനയ്ക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഫ്ടിയിൽ കാത്തുനിന്ന സംഘമാണ് പിടികൂടിയത്. ഹാൻസ് കടത്തിക്കൊണ്ടുവരുന്നവരിൽ പ്രധാന കണ്ണിയാണ് ഹാഷി മെന്ന് എക്സൈസ് സംഘം പറഞ്ഞു. കുറച്ചുനാളായി ഇയാൾ കൂത്തുപറമ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒട്ടോയിൽ ആവശ്യക്കാർക്ക് ഹാൻസ് എത്തിച്ചുകൊടുക്കുന്നതാണ് ഹാഷിമിന്റെ രീതി. മുൻപും കൂത്തുപറമ്പ് റേഞ്ച് സംഘം ഹാൻസ് കടത്താൻ ശ്രമിക്കവെ ഹാഷിമിനെ പിടികൂടിയിട്ടുണ്ട്. പ്രിവൻറീവ് ഓഫിസർമാരായ പി.സി.ഷാജി, കെ.കെ.നജീബ്, കെ.അശോകൻ, സിവിൽ എക്സൈസ്ഓഫീസർമാരായ എം.ബിജേഷ്, സി.പി.ശ്രീധരൻ, ഷാജി അളോക്കൻ, സി.പി.ഷാജി, പ്രജീഷ് കോട്ടായി, എ.എ.ബിനീഷ്, സി.കെ.ശജേഷ്, കെ.പി.ഷീബ, എം.ദീപ, എം.സുരാജ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.