രാജ്യാന്തര ടി-20യിൽ ഇന്ത്യക്കായി ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി ഇനി കെഎൽ രാഹുലിൻ്റെ പേരിൽ. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഗൗതം ഗംഭീറിനെ മറികടന്ന് രാഹുൽ ഈ നേട്ടത്തിലെത്തിയത്. 56 പന്തുകൾ നേരിട്ട രാഹുൽ തൻ്റെ ഫിഫ്റ്റിയും വിജയറണ്ണും പൂർത്തിയാക്കുകയായിരുന്നു. ഗംഭീർ ഫിഫ്റ്റി പൂർത്തിയാക്കിയത് 54 പന്തുകളിലായിരുന്നു. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ ഒരു താരത്തിൻ്റെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റി കൂടിയാണിത്. 91 സ്ട്രൈക്ക് റേറ്റിലായിരുന്നു രാഹുലിൻ്റെ ഇന്നിംഗ്സ്. ഇന്നിംഗ്സിൽ ആകെ 36 ഡോട്ട് ബോളുകൾ. ഗംഭീർ ആവട്ടെ 2012ൽ ഓസ്ട്രേലിയക്കെതിരെയാണ് വേഗം കുറഞ്ഞ ഫിഫ്റ്റി കുറിച്ചത്. 93 സ്ട്രൈക്ക് റേറ്റിലായിരുന്നു ഗംഭീറിൻ്റെ ഇന്നിംഗ്സ്. 2009 ടി-20 ലോകകപ്പിൽ 46 പന്തുകൾ നേരിട്ട് ഫിഫ്റ്റി തികച്ച ഗംഭീർ തന്നെയാണ് മൂന്നാം സ്ഥാനത്ത്.മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. സൂര്യകുമാർ 33 പന്തിൽ 50 റൺസും കെ.എൽ രാഹുൽ 56 പന്തിൽ 51 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ 3 മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിൽ എത്തി.ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 106 റൺസെടുത്തത്. ഒരു ഘട്ടത്തിൽ 42 റൺസിന് ആറ് വിക്കറ്റ് നഷ്ടമായ ടീമിനെ കേശവ് മഹാരാജാണ് (41) മൂന്നക്കം കടത്തിയത്. മഹാരാജിന് പുറമെ എയ്ഡൻ മാർക്രം 25 റൺസും വെയ്ൻ പാർനെൽ 24 റൺസും നേടി. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റും ദീപക് ചാഹറും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. അക്സർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. നാല് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർക്ക് അക്കൗണ്ട് തുറക്കാൻ പോലും കഴിഞ്ഞില്ല. ഇതിൽ ക്യാപ്റ്റൻ ബാവുമ, റിലേ റൂസ്സോ, മില്ലർ, സ്റ്റബ്സ് എന്നിവരും ഉൾപ്പെടുന്നു.
Wednesday 28 September 2022
56 പന്തിൽ ഫിഫ്റ്റി; ഇനി ആ റെക്കോർഡ് കെഎൽ രാഹുലിന്
Tags
# .kannur
# kerala news
About We One Kerala
We One Kerala
kerala news
Tags
.kannur,
kerala news