ആറളം ആദിവാസി പുനരധിവാസ മേഖലയിൽ ഉൾപ്പെടെ കാട്ടാനകൾ കൊലവിളി നടത്തുമ്പോൾ വകുപ്പ് മന്ത്രിമാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ശരിയെല്ലന്നും കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വനം പട്ടികവർഷേമം വകുപ്പ് മന്ത്രിമാർ മുൻ കൈ എടുക്കണമെന്നും അഖിലേന്ത്യാ ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറി എം.കെ.ശശി ആവശ്യപ്പെട്ടു. പതിനാല് മനുഷ്യ ജീവനുകൾ കാട്ടാനയുടെ അക്രമത്തിൽ പൊലിഞ്ഞു. വനമായി മാറിയ ആറളം ഫാമിലാണ് കാട്ടാനകൾ തമ്പടിക്കുന്നത് കാട് വെട്ടി തെളിക്കാൻ നടപടിയില്ല. കളക്ട്ടർ പങ്കെടുത്ത യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കിയില്ല. ഇത് തീർത്തും അവഗണനയാണ് എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ ഇടപെട്ട് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ അഖിലേന്ത്യാആദിവാസി മഹാസഭയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സമരം നടത്തുമെന്നും ജില്ലാ സെക്രട്ടറി എം കെ. ശശി പറഞ്ഞു.
റിപ്പോർട്ട്: കെ.ബി. ഉത്തമൻ