തളിപ്പറമ്പ്: തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടിയിലെത്തി വ്യത്യസ്ഥലങ്ങളിൽ വെച്ച് മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് പ്രതി രക്ഷപ്പെട്ടു. വടക്കാഞ്ചേരി റോഡിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 4.30 മണിയോടെ വടക്കാഞ്ചേരിയിലെ മനോഹരൻ്റെ ഭാര്യ ഇ.ശാന്ത (50)യുടെ മൂന്നേമുക്കാൽ പവനും പാലക്കുളങ്ങര ശാസ്താ ക്ഷേത്ര റോഡിൽ വെച്ച് 5 മണിയോടെ പാലകുളങ്ങരയിലെ കൃഷ്ണ കമലിലെ നാരായണൻ്റെ ഭാര്യ ഉമാ നാരായണൻ്റെ (57) മൂന്ന് പവൻ്റെ മാലയും 5.20 ഓടെ കീഴാറ്റൂരിലെ ഗിരീശൻ്റെ ഭാര്യമൊട്ടമ്മൽ ജയമാലിനിയുടെ രണ്ട് പവൻ്റെ മാലയുമാണ് കവർന്നത്. ചുവന്ന സ്കൂട്ടിയിലെത്തിയ മോഷ്ടാവാണ് വഴി ചോദിച്ച് എത്തിവീട്ടമ്മമാരുടെ മാല കവർന്നത്. ആകെ എട്ടേമുക്കാൽ പവൻ്റെ ആഭരണങ്ങളുമായാണ് കവർച്ചക്കാരൻ രക്ഷപ്പെട്ടത്. പരാതിയിൽ തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ എസ് ഐ.കെ.ദിനേശനും സംഘവും പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും കവർച്ചക്കാരൻ്റെ ദൃശ്യം കണ്ടെത്തി മോഷ്ടാവിനായി അന്വേഷണം ഊർജിതമാക്കി.
തളിപ്പറമ്പ്: തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ സ്കൂട്ടിയിലെത്തി വ്യത്യസ്ഥലങ്ങളിൽ വെച്ച് മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് പ്രതി രക്ഷപ്പെട്ടു. വടക്കാഞ്ചേരി റോഡിൽ വെച്ച് ശനിയാഴ്ച വൈകുന്നേരം 4.30 മണിയോടെ വടക്കാഞ്ചേരിയിലെ മനോഹരൻ്റെ ഭാര്യ ഇ.ശാന്ത (50)യുടെ മൂന്നേമുക്കാൽ പവനും പാലക്കുളങ്ങര ശാസ്താ ക്ഷേത്ര റോഡിൽ വെച്ച് 5 മണിയോടെ പാലകുളങ്ങരയിലെ കൃഷ്ണ കമലിലെ നാരായണൻ്റെ ഭാര്യ ഉമാ നാരായണൻ്റെ (57) മൂന്ന് പവൻ്റെ മാലയും 5.20 ഓടെ കീഴാറ്റൂരിലെ ഗിരീശൻ്റെ ഭാര്യമൊട്ടമ്മൽ ജയമാലിനിയുടെ രണ്ട് പവൻ്റെ മാലയുമാണ് കവർന്നത്. ചുവന്ന സ്കൂട്ടിയിലെത്തിയ മോഷ്ടാവാണ് വഴി ചോദിച്ച് എത്തിവീട്ടമ്മമാരുടെ മാല കവർന്നത്. ആകെ എട്ടേമുക്കാൽ പവൻ്റെ ആഭരണങ്ങളുമായാണ് കവർച്ചക്കാരൻ രക്ഷപ്പെട്ടത്. പരാതിയിൽ തളിപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ഏ.വി.ദിനേശിൻ്റെ നേതൃത്വത്തിൽ എസ് ഐ.കെ.ദിനേശനും സംഘവും പ്രദേശത്തെ നിരീക്ഷണ ക്യാമറയിൽ നിന്നും കവർച്ചക്കാരൻ്റെ ദൃശ്യം കണ്ടെത്തി മോഷ്ടാവിനായി അന്വേഷണം ഊർജിതമാക്കി.