16-കാരിയെ കൊന്ന് കുഴിച്ചിട്ടത് കാമുകന്റെ കിടപ്പുമുറിയില്‍; രണ്ടുവര്‍ഷത്തിന് ശേഷം മൃതദേഹം കണ്ടെത്തി. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 9 October 2022

16-കാരിയെ കൊന്ന് കുഴിച്ചിട്ടത് കാമുകന്റെ കിടപ്പുമുറിയില്‍; രണ്ടുവര്‍ഷത്തിന് ശേഷം മൃതദേഹം കണ്ടെത്തി.


ആഗ്ര: ഗൗരവും പിതാവും പിടിയിലാകുന്നതുവരെ പെണ്‍കുട്ടി കൊല്ലപ്പെട്ടെന്ന വിവരം പുറത്തറിഞ്ഞിരുന്നില്ല. പെണ്‍കുട്ടി ഗൗരവിനൊപ്പം ഉണ്ടാകുമെന്നായിരുന്നു പോലീസും കരുതിയിരുന്നത്.രണ്ടുവര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കാമുകനും കുടുംബാംഗങ്ങളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതായി കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് കിത്തോത് സ്വദേശിയായ 16-കാരിയെയാണ് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ കിത്തോത് സ്വദേശി ഗൗരവ് സിങ്(25), പിതാവ് ചന്ദ്രബാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു.രണ്ടുവര്‍ഷം മുമ്പ് 16-കാരിയെ കാണാതായ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കേസിലെ മുഖ്യപ്രതിയായ ഗൗരവ് സിങ്ങിന്റെ സമീപവാസിയായിരുന്നു പെണ്‍കുട്ടി. ഇരുവരും തമ്മില്‍ അടുപ്പത്തിലുമായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തില്‍ ഗൗരവ് സിങ്ങിനെതിരേ പരാതി നല്‍കിയതോടെ ഇയാളും കുടുംബാംഗങ്ങളും നാട്ടില്‍നിന്ന് മുങ്ങി. ഇതോടെ കേസില്‍ അന്വേഷണം നിലച്ചു.പെണ്‍കുട്ടിയെ ഗൗരവ് സിങ് തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു പോലീസും നാട്ടുകാരും കരുതിയിരുന്നത്. എന്നാല്‍ ഗൗരവിനെയും ഇയാളുടെ പിതാവ് അടക്കമുള്ളവരെയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. അടുത്തിടെ പ്രതികളെ പിടികൂടാനുള്ള കേസുകളില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഫിറോസ്ബാദ് എസ്.എസ്.പി. നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍കഴിഞ്ഞിരുന്ന ഗൗരവും പിതാവും പിടിയിലായത്.



Post Top Ad