പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് പിറകിൽ കിടന്നുറങ്ങിയ ആളെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നാലു വർഷത്തിനുശേഷം പോലീസ് പിടികൂടി. മുക്കുഴി സ്വദേശി പൊടിയൻ കൊല്ലപ്പെട്ട കേസിലാണ് കുളത്തൂപ്പുഴ സ്വദേശി വിജയനെ പോലീസ് കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2018 ജനുവരി 1 നായിരുന്നു കൊലപാതകം നടന്നത്. 2018 ലെ പുതുവർഷ ദിനത്തിലായിരുന്നു മിനി സിവിൽ സ്റ്റേഷന് പുറകിലെ കടത്തിണ്ണയിൽ തല തകർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിരുന്നു. ഈ അന്വേഷണമാണ് കുളത്തൂപ്പുഴ സ്വദേശി വിജയനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. വാക്കു തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് വിജയൻ കടത്തിണ്ണയിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൊടിയന്റെ തലയിൽ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് പിറകിൽ കിടന്നുറങ്ങിയ ആളെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നാലു വർഷത്തിനുശേഷം പോലീസ് പിടികൂടി. മുക്കുഴി സ്വദേശി പൊടിയൻ കൊല്ലപ്പെട്ട കേസിലാണ് കുളത്തൂപ്പുഴ സ്വദേശി വിജയനെ പോലീസ് കരുനാഗപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. 2018 ജനുവരി 1 നായിരുന്നു കൊലപാതകം നടന്നത്. 2018 ലെ പുതുവർഷ ദിനത്തിലായിരുന്നു മിനി സിവിൽ സ്റ്റേഷന് പുറകിലെ കടത്തിണ്ണയിൽ തല തകർന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിരുന്നു. ഈ അന്വേഷണമാണ് കുളത്തൂപ്പുഴ സ്വദേശി വിജയനെ അറസ്റ്റ് ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. വാക്കു തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് വിജയൻ കടത്തിണ്ണയിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൊടിയന്റെ തലയിൽ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.