പച്ച മത്സ്യത്തിന് വിലക്കുറവാണ് പച്ച മത്സ്യ വിപണി സജീവമാകാൻ കാരണമായി പറയപ്പെടുന്നു. ആകോലിയും അയക്കൂറയും തെരണ്ടിയും ഓല മീനും എല്ലാം മലയോര മേഖലയിലും സുലഭമായി ലഭിക്കുന്നു. മത്സ്യ സമ്പത്ത് കൂടുതൽ ആയതിനാലാണ് വിലക്കുറവിന് കാരണമെന്നും പറയുന്നു. കഴിഞ്ഞ വർഷങ്ങളിലെകാൾ കൂടുതൽ മത്സ്യത്തിന്റെ വരവ് കൂടിയതിനാൽ മത്സര വിപണനവും വിലക്കുറവിന് കാരണമാകുന്നുണ്ട് മുമ്പെല്ലാം മലയോര മേഖലയിൽ അപൂർവമായി മാത്രം വിൽപ്പനക്കെത്താറുള്ള ചെമ്മീനും ആകോലിയും ചൂരയുമെല്ലാം ഈ വർഷം സുലഭമായി ഇവിടെ ലഭിക്കുന്നു. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലാണ് ഇവയെല്ലാം ലഭിക്കുന്നത്. വിലക്കുറവ് ഉള്ളത് കൊണ്ട് തന്നെ പച്ച മത്സ്യത്തിന്റെ ഉപയോഗം വർദ്ധിച്ചു പച്ചക്കറിയുടെ വില കുത്തന്നെ കൂടിയതും പച്ച മത്സ്യ ഉപയോഗം വർദ്ധിക്കാൻ കാരണമായി. വിലക്കുറവിൽ മുമ്പൻ മത്തിയാണ് കിലോയ്ക്ക് 80 രൂപ ഇത് വൈകുന്നേരം ആകുമ്പോൾ 50 - 40 രൂപയാകും അയല 80, അയക്കൂറ 160, ഓലമീൻ 260, കൊഞ്ച് 280, തെരണ്ടി 200, കേതൽ 100 എന്നിങ്ങനെയാണ് കിലോയ്ക്ക് ശരാശരി വില. വിലക്കുറവിൽ വിവിധ തരം പച്ച മത്സ്യം മലയോര മേഖലയിൽ ലഭിക്കുന്നതിനാൽ കൊട്ടാരം മുതൽ കുടിൽ വരെയുള്ള അടുക്കളകളിൽ ദിവസവും വിവിധ തരം മത്സ്യവിഭവങ്ങൾ തയ്യാറാക്കുന്നു. റിപ്പോർട്ട്: കെ.ബി.