ഒന്നു പിടഞ്ഞതുപോലുമില്ല, ഒരു പല്ല് കിട്ടിയത് അടുത്തമുറിയില്‍നിന്ന്, ഭിത്തിയിലാകെ രക്തം; അരുംകൊല. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 9 October 2022

ഒന്നു പിടഞ്ഞതുപോലുമില്ല, ഒരു പല്ല് കിട്ടിയത് അടുത്തമുറിയില്‍നിന്ന്, ഭിത്തിയിലാകെ രക്തം; അരുംകൊല.


മറയൂര്‍(ഇടുക്കി): മറയൂര്‍ പെരിയകുടി ഗോത്രവര്‍ഗ കോളനിയില്‍ സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ബന്ധു കമ്പിപ്പാരകൊണ്ട് അടിച്ചും കുത്തിയും കൊന്നു. കാന്തല്ലൂര്‍ തീര്‍ഥമലക്കുടി സ്വദേശി രാമന്റെയും അളകമ്മയുടെയും മകന്‍ രമേശ് (26)ആണ് കൊല്ലപ്പെട്ടത്. മറയൂര്‍ പെരിയകുടി സ്വദേശി സുരേഷി (24)നെ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. സുരേഷിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് കൊല്ലപ്പെട്ട രമേശ്.


രമേശിന്റെ അമ്മയ്ക്ക് മറയൂര്‍ പെരിയകുടിക്ക് സമീപം കമ്പിളിപ്പാറയില്‍ നാല് ഏക്കറോളം കൃഷിസ്ഥലമുണ്ട്. ഈ സ്ഥലത്തെ ഏലച്ചെടിയ്ക്കിടയില്‍ കള പറിക്കാനായി ഒരുമാസം മുമ്പാണ് രമേശ് എത്തിയത്. സത്രത്തിന് താഴെയുള്ള ഷെഡിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രണ്ടുദിവസം മുന്‍പ് സുരേഷിന്റെ ഭാര്യ വട്ടവടയിലെ വത്സപ്പെട്ടിയിലേക്ക് പോയി. ഈ രണ്ടു ദിവസവും സുരേഷിനോടൊപ്പമായിരുന്നു രമേശിന്റെ താമസം.

വെള്ളിയാഴ്ച മറയൂരില്‍നിന്നു രമേശ് മദ്യം വാങ്ങിക്കൊണ്ടുവന്നു. രണ്ടു പേരും മദ്യപിച്ചു. ഇതിനിടെ, കമ്പിളിപ്പാറയിലെ രമേശിന്റെ സ്ഥലത്തോടുചേര്‍ന്നുള്ള സുരേഷിന്റെ സ്ഥലത്തെച്ചൊല്ലി അവകാശത്തര്‍ക്കം ഉണ്ടായി. പിന്നീട് കിടന്നുറങ്ങിയ രമേശിനെ കമ്പിപ്പാരകൊണ്ട് കൊല്ലുകയായിരുന്നു.വിരലടയാള വിദഗ്ധ നിത്യാ മോഹന്‍, ശാസ്ത്രീയപരിശോധനയ്ക്കായി സൗഫീന എന്നിവര്‍ കുടിയിലെത്തി. മൃതദേഹപരിശോധന നടത്തി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍.മനോജ്, മറയൂര്‍ ഇന്‍സ്‌പെക്ടര്‍ പി.ടി.ബിജോയ്, എസ്.ഐ.അശോക് കുമാര്‍ പി.ജി, എ.എസ്.ഐ.മാരായ അനില്‍ സെബാസ്റ്റ്യന്‍, ശ്രീദീപ് നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. രമേശിന്റെ ഭാര്യ സുധ. സഹോദരങ്ങള്‍: രാജന്‍, രാജേഷ്, രാധാകൃഷ്ണന്‍.

Post Top Ad