ഇരിട്ടി: ഇരിട്ടി പുതിയ ബസ് സ്റ്റാൻ്റ്, പയഞ്ചേരിമുക്ക്, കീഴൂർ എന്നിവിടങ്ങളിൽ ചില സ്വകാര്യ ബസ് ജീവനക്കാരുടെ സമീപനം മൂലം വിദ്യാർത്ഥികൾ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് പ്രധാന കേന്ദ്രങ്ങളിൽ പൊലിസ് നിരീക്ഷണവും കരുതലും ശക്തമാക്കണമെന്ന് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഭൂരിഭാഗം ജീവനക്കാരും മാന്യമായ രീതിയിൽ വിദ്യാർത്ഥികളോട് ഇടപെടുമ്പോൾ ചില ജീവനക്കാർ മാത്രമാണ് വിദ്യാർത്ഥികളോട് വിവേചനം കാണിക്കുന്നത്. ഇതു കാരണം വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസം പരിഹരിക്കാൻ അടിയന്തിരമായും ബന്ധപ്പെട്ടവർ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇരിട്ടി നഗരസഭ കൗൺസിലർ കെ. നന്ദനൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് കെ.പി.രാമകൃഷ്ണൻ അധ്യക്ഷനായി നടത്തി.പ്രിൻസിപ്പാൾ കെ. ഇ.ശ്രീജ വാർഷിക റിപ്പോർട്ടും വരവ് - ചിലവ് കണക്കും അവതരിപ്പിച്ചു.പ്രധാനാധ്യാപകൻ എം.ബാബു മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ അംഗീകാരം നേടിയ അധ്യാപകരായ മേഘ്നറാം, കെ.അപർണ്ണ ,എം.പ്രദീപൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ.വൈസ് പ്രസിഡണ്ട് ആർ.കെ.ഷൈജു, എം പിടിഎ വൈസ് പ്രസിഡണ്ട് എം.സുനിത, സീനിയർ അധ്യാപിക ഷൈനി യോഹന്നാൻ, അധ്യാപകരായ പി.വി.ശശീന്ദ്രൻ , കെ.വി.സുജേഷ് ബാബു എന്നിവർ സംസാരിച്ചു.
പുതിയ പിടിഎ ഭാരവാഹികളായി
സന്തോഷ് കോയിറ്റി (പ്രസിഡണ്ട്), ആർ.കെ.ഷൈജു (വൈസ് പ്രസിഡണ്ട്), ആർ.കെ.മിനി (എം പിടിഎ പ്രസിഡണ്ട്), എം.സുനിത (എം പിടിഎ വൈസ്.പ്രസിഡണ്ട്), എന്നിവരെ തെരഞ്ഞെടുത്തു.