വളയംചാൽ നിവാസികൾക്ക് തൂക്ക് പാലം തന്നെ ശരണം. ആറളം ആദിവാസി മേഖലയായ വളയംചാൽ നിവാസികൾക്ക് ആശ്വാസമേകാൻ വർഷങ്ങൾക്ക് മുമ്പാണ് വളയംചാലിൽബാവലി പുഴയ്ക്ക് കുറുകെ കോൺക്രീറ്റ് പാലം പണി ആരംഭിച്ചത്. ആറളം,കണിച്ചാർ, കേളകം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പണി ഇന്നും ഇഴഞ്ഞ് തന്നെ മറുതലക്കൽ സ്വകാര്യ വെക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പാലം പണി ഇഴഞ്ഞുനീങ്ങാൻ കരണം അപകടാവസ്ഥയിലായ തൂക്കുപാലത്തിനടുത്ത് തന്നെയാണ് കോൺക്രീറ്റ് പാലവും നിർമ്മിക്കുന്നത്.
മല വള്ളപാച്ചിലിൽ തൂക്കുപാലം അപകടത്തിൽപെടുന്നത് തുടർകഥ ആയപ്പോളാണ് കോൺക്രീറ്റ് പാലം പണിയാൻ അതികൃതർ തീരുമാനിച്ചത്. എന്നാൽ പാലം നിർമ്മാണത്തിന്റെ മാർഗതടസ്സം നീക്കാൻ ഇതുവരെയായില്ല ഇതുമൂലം ദുരിതത്തിലായത് ആദിവാസി ജനവിഭാഗങ്ങളും . അവർ ഇന്നും ജീവൻ പണയം വെച്ച് തൂക്കൂ പാലത്തിലൂടെ ഞാണിൻമേൽ കളി നടത്തുകയാണ്. നൂറ് കണക്കിന് ജനങ്ങൾക്ക് തൂക്ക് പാലം തന്നെ ശരണം. റിപ്പോർട്ട്: കെ.ബി. ഉത്തമൻ