ആഫ്രിക്കൻ പന്നിപ്പനിയുടെ പശ്ചാത്തലത്തിൽ മൂന്നുമാസത്തേക്ക് അന്യസംസ്ഥാനത്തുനിന്ന് പന്നിയും പന്നിയിറച്ചിയും പന്നിവളവും ഇറക്കുമതി അടുത്ത ജനുവരി 15 വരെ സംസ്ഥാന സർക്കാർ തടഞ്ഞിരിക്കുകയാണ്. സർക്കാർ വളരെ ജാഗ്രതയോടു കൂടിയാണ് പ്രവർത്തിക്കുന്നതെങ്കിലും ചെക്ക് പോസ്റ്റുകളിൽ കൂടി അന്യസംസ്ഥാനത്തുനിന്നുള്ള പന്നി നിർബാധം ഒഴുകുകയാണ് രോഗം പിടിച്ച പന്നിയെ ചെറിയ വിലയ്ക്ക് കിട്ടുന്നു എന്നുള്ളത് കൊണ്ട് പന്നി കച്ചവടക്കാർ കൊള്ളലാഭം ഉണ്ടാക്കുന്നതിന് വേണ്ടി അന്യസംസ്ഥാനത്തുനിന്ന് വൻതോതിൽ പന്നിയിറക്കുന്നത് നമ്മുടെ നാട്ടിലുള്ള ഫീസർ കച്ചവടക്കാർ കൊള്ളലാഭം ഉണ്ടാക്കുന്നതിന് വേണ്ടി നാട്ടിലുള്ള പന്നിയെ അന്യസംസ്ഥാന പന്നിനെയാണ് വാങ്ങുന്നത്. അപൂർവ്വം ചില ഉദ്യോഗസ്ഥന്മാരുടെ പിന്തുണയും പന്നി കൃഷിയും പന്നി സമ്പത്തും നശിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന മറ്റു ചിലരുടെയും സഹായം ഇവർക്ക് ലഭ്യമാകുന്നുണ്ട്. ആയതുകൊണ്ട് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനും പന്നി ഇറക്കുമതി തടയുന്നതിനും വേണ്ടി പന്നി കൃഷിക്കാരുടെ പ്രതിഷേധ സംഗമം നാളെ 16-11-20222ന് വൈകുന്നേരം 4 മണിക്ക് കിളിയന്തറ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റ് സമീപം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ജില്ലാ പ്രസിഡണ്ട് ജോസ് മാത്യു അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡണ്ട് ടി എം ജോഷി ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ സി കെ സജിത ജില്ലാ കമ്മിറ്റി മെമ്പർ സിബി വാണിശ്ശേരി സനിൽ സേവ്യർ, സനിൽ സെബാസ്റ്റ്യൻ, ബിനോയ് മാന്തോട്ടം, വിനോദ് എന്നിവർ സംസാരിക്കും
.