പാടിയോട്ടുചാൽ :പെരിങ്ങോം അഗ്നി ശമന സേനയാണ് ,80 അടി ആഴമുള്ള കിണറിൽ റിങ് കെട്ടി കയറുമ്പോൾ കയറുപൊട്ടി താഴെവീണ തൊഴിലാളിയായ രഞ്‌ജിത്തിനെ രക്ഷപ്പെടുത്തിയത്.ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജെ ജഗന്നാഥിന്റെ സാഹസികമായ നീക്കത്തിലൂടെയാണ് രഞ്ജിത്തിനെ ആഴമുള്ള കിണറ്റിൽ നിന്നും പുറത്തെടുത്തത് .കിണറിൽ വീണ രഞ്ജിത്തിന്റെ കാലിന്റെ തുടയിൽ കിണറ്റിലുണ്ടായിരുന്ന കമ്പിപ്പാര തുളച്ചു കയറി സാരമായി പരുക്കേറ്റിരുന്നു.രഞ്ജിത്ത് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്