തലശ്ശേരി ജനറൽ ആശുപത്രിയിലെ ചികിത്സാ ചെലവ് മൂലം കൈ മുറിച്ച് മാറ്റേണ്ടി വന്ന ചേറ്റംകുന്ന് സ്വദേശി സുൽത്താൻ ബിൻ സിദ്ദീഖിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ. അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടു.ഫുട്ബോൾ കളിക്കിടെ വീണ് കൈക്ക് പരിക്കു പറ്റിയ സിദ്ദീഖിന്റെ കുടുംബം സാമ്പത്തിക പരാധീനതകൊണ്ടാണ് സർക്കാർ ആശുപത്രി സമീപിക്കേണ്ടി വന്നത്. ആശുപത്രി അധികൃതരുടെ വീഴ്ച കാരണം ഒരു വിദ്യാർത്ഥിയുടെ പ്രതീക്ഷകളാണ് തകർന്നു പോയത്. ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വീഴ്ചക്കുത്തരവാദികളായ വർക്കെതിരെ നടപടി എടുക്കണമെന്നും കരീം ചേലേരി ആവശ്യപ്പെട്ടു.