ലോകകപ്പ് ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയ്‌ക്കെതിരായ ആദ്യ പകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ. പത്താം മിനിറ്റിൽ ലയണൽ മെസിയാണ് ലീഡ് സമ്മാനിച്ചത്. സൗദി അറേബ്യക്കെതിരെ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റുകയായിരുന്നു.ലുസെയ്ൽ സ്റ്റേഡിയത്തിലെ ആദ്യ പകുതിയിൽ അർജന്റീന വലയിൽ പന്തെത്തിച്ചത് നാലു തവണ. പക്ഷേ ഓഫ്സൈഡ് കെണിയിൽ കുരുങ്ങി ഗോൾ അനുവദിക്കപ്പെട്ടത് ഒന്നിൽ മാത്രം. സൂപ്പർതാരം ലയണൽ മെസ്സി 10–ാം മിനിറ്റിൽ പെനൽറ്റിയിൽ നേടിയ ഗോളാണ് ലീഡ്. പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്.
22-ാം മിനിറ്റില്‍ മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ 28–ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്സൈഡ് വില്ലനായി. 34–ാം മിനിറ്റിൽ ഒരിക്കൽക്കൂടി അർജന്റീന പന്ത് സൗദിവലയിലെത്തിച്ചെങ്കിലും ഇത് ആവര്‍ത്തിച്ചു. ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ഏഴാം ഗോളാണിത്.