കലാ മൽസര ഇനങ്ങളിലെ വിധികർത്താക്കളെ നിശ്ചയിക്കുന്നതിനെ സംബന്ധിച്ചാണ്
സ്കൂൾ കലോൽസവങ്ങൾ തുടങ്ങുന്നതിന് മുൻപുതന്നെ പരാതികൾക്ക് തുടക്കമായത്. പ്രളയവും കോവിഡും തളർത്തിയ കലാപ്രവർത്തകർക്ക് വലിയൊരാശ്വാസമാണ് സ്കൂൾ മേളകൾ,
ഈ മേളകളിലെ മൽസര ഇനങ്ങൾക്ക് വിധികർത്താക്കളാകുന്നത് അധ്യാപകർ തന്നെയെന്നതാണ് "ഇരട്ടപ്പണി" യായി കലാകാരൻമാർ പരാതിപ്പെടുന്നത് കഴിവുതെളിയിച്ച കലാപ്രവർത്തകരെ ഉൾപ്പെടുത്താതെ ഓരോ മൽസര ഇനങ്ങൾക്കും അധ്യാപകരായ വിധികർത്താക്കൾ ആയിരക്കണക്കിന് രൂപയാണ് ഈ ഇനത്തിലും വാങ്ങി എടുക്കുന്നത് മാസാമാസം കൃത്യമായി ശമ്പളം വാങ്ങിക്കുന്ന ഇത്തരം അധ്യാപകരുടെ ''ഇരട്ടപ്പണിക്കെതിരെ സബ്ബ്ജില്ലാ സ്കൂൾ കലോൽസങ്ങൾക്ക്ശേഷം നിയമ നടപടികൾ സ്വീകരി ക്കാനുള്ള ഒരുക്കത്തിലാണ് ഒരു കൂട്ടം കലാകാരൻമാർ
ഓരോ കലോൽസവങ്ങളിലെയും വിദ്യാഭ്യാസ ഓഫീസർമാരിൽ നിന്നും വിവരാവകാശ നിയമപ്രകാരം വിധികർത്താക്കളെയും അവർ കൈപ്പറ്റിയ പ്രതിഫലവും ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് ജില്ലാകലക്ടർ ഉന്നത വിദ്യാഭ്യാസ ഓഫീസർമാർ വിദ്യാഭ്യാസമന്ത്രി മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകും. ഇതിന്കൂട്ടുനിന്ന ഉദ്ദ്യോഗസ്ഥൻ മാരെയും പരാതി പ്പട്ടികയിൽഉൾപ്പെടുത്തും.