കേളകം : ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ 75 ലക്ഷം രൂപ ആറളം ഫാമിന്റെ ജനവാസമേഖലയിലെ വികസനത്തിന് വേണ്ടി അനുവദിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ നിന്നുള്ള പണം ലഭിക്കാത്തതാണ് കാട് വെട്ടിത്തെളിക്കൽ പാതിവഴിയിൽ നിർത്തിവെക്കാൻ കാരണമായത്. ഒരാഴ്ചയായി പ്രവർത്തി നിർത്തി വെച്ചിട്ടാണുള്ളത്. ജനവാസ കേന്ദ്രങ്ങളിലെ റോഡുകളിൽ പോലും കാട് കേറിയിരികുക്കയാണ്.കാട്ടാനകൾ തമ്പടിച്ച ആറളം ഫാമിൽ കഴിഞ്ഞ ദിവസം ഒരു ആദിവാസിയെ കാട്ടാന ചവിട്ടി കൊന്നിരുന്നു. രണ്ടുമാസത്തിനിടയിൽ രണ്ടുപേർക്ക് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപെട്ടതാണ് കാട് വെട്ടിത്തെളിക്കാൻ തീരുമാനം ആയത് .ആന ശല്യം രൂക്ഷമായതിനാൽ വീട് നിർമ്മിച്ച പലരും വീട് ഉപേക്ഷിച്ച് പോയി.