ചെറുപുഴ: വ്യാഴാഴ്ച ഉച്ചയോടെ വനിത അടക്കമുള്ള മൂന്നംഗ സംഘത്തിനെയാണ് പ്രദേശവാസിയായ ഒരാൾ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കാനം വയലിന്റെ അടുത്തുള്ള പ്രദേശത്താണ് മാവോവാദി നേതാവ് രൂപേഷും, സംഘവും എത്തിയ മാങ്കുണ്ടി എസ്റ്റേറ്റ്. മാവോവാദി സാന്നിധ്യം സ്ഥിതീകരിച്ച സ്ഥലമായതിനാലാണ് പോലീസ് അന്വേഷണം നടത്തിയത്. യുവാവ് കണ്ടത് വേട്ടക്കാരെയാവാം എന്നും പോലീസിന് സംശയമുണ്ട്.