ബഫർ സോൺ : ജനങ്ങളുടെ ആശങ്കയകറ്റാൻ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് പരിസ്ഥിതി ലോല പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കണം എന്ന സുപ്രീം കോടതി വിധിയടെ പാശ്ചാത്തലത്തിൽ ജനങ്ങളിൽ ഉടലെടുത്ത ആശങ്ക തുടരുകയാണ്. സീറോ പോയിന്റായി ബഫർ സോൺ നിർണ്ണയിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ പുതിയ സത്യവാങ്ങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല ആറളം പഞ്ചായത്തിലെ ആറളം ഫാം, വീയറ്റ്നാം മേഖലകളാണ് ബഫർ സോൺ പരിധിയിൽപ്പെടുക. ഇവിടെ നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട് ഇവരിൽ ഏറിയ പങ്കും ആദിവാസി കുടുംബങ്ങളണ്. ജനങ്ങളുടെ ആശങ്ക അകറ്റാനും പരാതി നൽകാൻ സഹായിക്കാനുമായി രാഷ്ട്രീയപാർട്ടികൾ ഹെൽപ്പ് ഡസ്ക്കുമായി രംഗത്തെത്തിയിട്ടുണ്ട് സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളി ടൗണിൽ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. ബഫർ സോണിൽ പെട്ടവർ ആക്ഷേപം ഉന്നയിക്കേണ്ട അവസാന തീയതി ഡിസംബർ 23 ആണ് സി.പി എം സംഘടിപ്പിച്ച ഹെൽപ്പ് ഡസ്ക്കിൽ അപേക്ഷ പൂരിപ്പിച്ച് ഈ മെയിൽ മുഖേന ബന്ധപ്പെട്ടവർക്ക് നൽകാനാണ് നടപടി. സി പി ഐ യും വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ ആശങ്കയകറ്റാനും അപേക്ഷനൽകാനും പരിപാടി സംഘടിപ്പിച്ചു വരികയാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളും ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെടുന്നുണ്ട്. റിപ്പോർട്ട് : കെ.ബി. ഉത്തമൻ
ബഫർ സോൺ : ജനങ്ങളുടെ ആശങ്കയകറ്റാൻ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് പരിസ്ഥിതി ലോല പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കണം എന്ന സുപ്രീം കോടതി വിധിയടെ പാശ്ചാത്തലത്തിൽ ജനങ്ങളിൽ ഉടലെടുത്ത ആശങ്ക തുടരുകയാണ്. സീറോ പോയിന്റായി ബഫർ സോൺ നിർണ്ണയിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ പുതിയ സത്യവാങ്ങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല ആറളം പഞ്ചായത്തിലെ ആറളം ഫാം, വീയറ്റ്നാം മേഖലകളാണ് ബഫർ സോൺ പരിധിയിൽപ്പെടുക. ഇവിടെ നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്നുണ്ട് ഇവരിൽ ഏറിയ പങ്കും ആദിവാസി കുടുംബങ്ങളണ്. ജനങ്ങളുടെ ആശങ്ക അകറ്റാനും പരാതി നൽകാൻ സഹായിക്കാനുമായി രാഷ്ട്രീയപാർട്ടികൾ ഹെൽപ്പ് ഡസ്ക്കുമായി രംഗത്തെത്തിയിട്ടുണ്ട് സി പി എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്പ്പള്ളി ടൗണിൽ ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. ബഫർ സോണിൽ പെട്ടവർ ആക്ഷേപം ഉന്നയിക്കേണ്ട അവസാന തീയതി ഡിസംബർ 23 ആണ് സി.പി എം സംഘടിപ്പിച്ച ഹെൽപ്പ് ഡസ്ക്കിൽ അപേക്ഷ പൂരിപ്പിച്ച് ഈ മെയിൽ മുഖേന ബന്ധപ്പെട്ടവർക്ക് നൽകാനാണ് നടപടി. സി പി ഐ യും വീടുകൾ സന്ദർശിച്ച് ജനങ്ങളുടെ ആശങ്കയകറ്റാനും അപേക്ഷനൽകാനും പരിപാടി സംഘടിപ്പിച്ചു വരികയാണ്. മറ്റ് രാഷ്ട്രീയ പാർട്ടികളും ജനങ്ങളുടെ ആശങ്കയകറ്റാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെടുന്നുണ്ട്. റിപ്പോർട്ട് : കെ.ബി. ഉത്തമൻ