ഏഴു തവണ ലോക്‌സഭയിലും മൂന്നു തവണ രാജ്യസഭയിലും അംഗമായിരുന്നു
മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ്(75) അന്തരിച്ചു. ഹരിയാന ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപകനാണ്. ഏഴ് തവണ ലോക്‌സഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ൽ തന്റെ പാർട്ടിയെ ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളിൽ ലയിപ്പിച്ചിരുന്നു. ഇപ്പോൾ ബിഹാറിൽ നിതീഷ് കുമാർ യാദവ്, തേജസ്വി യാദവ് എന്നിവർക്കൊപ്പം മഹാഗഡ്ബന്ധനെ നയിക്കുകയായിരുന്നു.
വാജ്‌പേയി സർക്കാറിൽ മന്ത്രിയായിരുന്ന ഇദ്ദേഹം നരേന്ദ്രമോദി സർക്കാറിനെതിരെ പ്രതിപക്ഷ ഐക്യത്തിനായി നിലകൊണ്ടിരുന്നു. ഭാര്യയും ഒരു മകനും മകളുമുണ്ട്.