പരിയാരം : പേരാവൂർ ആശുപത്രിയിൽ നിന്ന് പ്രമേഹരോഗിയായ 65 വയസ്സുള്ള അമ്മയെയും കൊണ്ട് മകൾ പരിയാരം മെഡിക്കൽ കോളേജിൽ ജനുവരി 10 ന് എത്തിയത് കാലിൽ പുഴുവരിച്ച നിലയിലായിരുന്നു .ഡോക്ടർമാർ വിദഗ്ദ്ധ ചികിത്സ നൽകുകയും,കാൽ പഴുപ്പുള്ള ഭാഗം മുറിച്ച് മാറ്റേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു.ചികിത്സ പൂർണമായും സൗജന്യമാണെന്നും അറിയിച്ചിരുന്നു എന്നും സൂപ്രണ്ട് പറഞ്ഞു. എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശത്തിന് വിരുദ്ധമായി മകൾ നിർബന്ധിത ഡിസ്ചാർജ് വാങ്ങി പോവുകയാണുണ്ടായത് എന്നതാണ് വസ്തുത .
യാഥ്യാർഥ്യങ്ങളറിയാതെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ മാധ്യമങ്ങൾ നൽകിയ വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും,ഒട്ടും ഉചിതമായില്ല എന്നും സൂപ്രണ്ട് അറിയിച്ചു