ശ്രീകണ്ഠാപുരം: ഇരിക്കൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് ത്രിദിന സമ്മേളനത്തിന് പ്രൗഢമായ തുടക്കം.
സമ്മേളനം നടക്കുന്ന കെ പി എ റഹ്മാൻ നഗറിൽ
ഇന്നലെ ഉച്ചയ്ക്ക്
ആദ്യകാല മുസ്ലിംലീഗ് നേതാവ് പി പി ഉസ്മാൻ ഹാജി പതാക ഉയർത്തിയത് കൂടിയാണ്
മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് തുടക്കമായത്.പി ടി എം കോയ മാസ്റ്റർ പ്രാർത്ഥന നടത്തി.
വൈകിട്ട് ബസ് സ്റ്റാൻ്റ് പരിസരത്ത് വർത്തമാന ഇന്ത്യ ഭാവിയും വർത്തമാനവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.കെ സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. പ്രമുഖ വാഗ്മി ഷരീഫ് സാഗർ വിഷയാവതരണം നടത്തി. കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി പ്രഭാഷണം നടത്തി. പിടിഎ കോയ മാസ്റ്റർ,ടി എൻ എ കാദർ, വി എ റഹീം,കെ സലാഹുദ്ദീൻ, പി പി ഖാദർ,
പി എ ഹൈദ്രോസ് ഹാജി, മൂസാൻ കുട്ടി തേറളായി, കെ പി അശ്രഫ്,അജ്മൽ ചുഴലി,എൻ പി സിദ്ദീഖ്,
തുടങ്ങിയവർ സംസാരിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രകടനവും പൊതു സമ്മേളനം ഇന്ന് നടക്കും.വൈകിട്ട് ശ്രീകണ്ഠപുരം ഹൈസ്കൂൾ പരിസരത്ത് നിന്ന് ആരംഭിക്കും. ടൗൺ ചുറ്റി സി എച്ച് നഗറിൽ കെ പി എ റഹ്മാൻ നഗറിൽ എത്തിച്ചേരും. പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി പി എം എ സലാം ഉദ്ഘാടനം ചെയ്യും. സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തും.അബ്ദു റഹ്മാൻ കല്ലായി, പി കുഞ്ഞുമുഹമ്മദ്, അഡ്വ അബ്ദുൽ കരീം ചേലേരി പ്രസംഗിക്കും. തുടർന്ന് ഇശൽ ചന്ദ്രിക നടക്കും.