പെരിന്തൽമണ്ണ തെരെഞ്ഞെടുപ്പിൽ കാണാതായ വോട്ടുപെട്ടി കണ്ടെത്തി. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരം. പിന്നിൽ വൻ ഗൂഢാലോചന നടന്നു. പെട്ടി കണ്ടെത്തിയത് സഹ രജിസ്റ്റാറുടെ ഓഫീസിൽ നിന്നുമാണ്. വിശദമായ അന്വേഷണം ആവശ്യമാണ്. വോട്ടുപെട്ടി മറ്റൊരിടത്ത് നിന്ന് കിട്ടയത് ദുരൂഹമാണ്. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് നജീബ് കാന്തപുരം എംഎൽഎ വ്യക്തമാക്കി.മുഖ്യമന്ത്രിക്ക് പരാതി നൽകും. കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണിത്. ഉദ്യോഗസ്ഥർ കൃത്യമായി മറുപടി പറഞ്ഞില്ല. അസാധു വോട്ട് എന്ന് എതിർ സ്ഥാനാർഥി തന്നെ സമ്മതിച്ചതാണ്. സ്ട്രോങ്ങ് റൂം തുറന്ന് ബാലറ്റ് പേപ്പർ മോഷണം പോകുന്ന സ്ഥിതിയാണ്. വലിയ സാമ്പത്തിക ശേഷിയുള്ളവരാണ് മറുഭാഗത്തുള്ളത്. എന്ത് അട്ടിമറിക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു
.