കളഞ്ഞുകിട്ടിയ അഞ്ചു ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങളും, 26000 രൂപയും,
രേഖകളുമടങ്ങിയ ബാഗ് ഉടമസ്ഥരായ ബീഹാർ സ്വദേശികൾക്ക് തിരിച്ചുനൽകി
സത്യസന്ധതയ്ക്ക് മാതൃകയായി താമരശ്ശേരി സ്വദേശി.
ഇന്നലെ വൈകുന്നേരം അഞ്ചു മണിക്ക് ചുരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ്
താമരശ്ശേരി തച്ചംപൊയിൽ വീറുമ്പൻ ചാലിൽ അബ്ദുൽ നാസറിന് ചുരം വ്യൂ
പോയിന്റിന് അടുത്ത് വെച്ച് റോഡരികിൽ നിന്നും ലേഡീസ് ബാഗ് ലഭിച്ചത്. നാസർ
താമരശ്ശേരിയിൽ എത്തി ബാഗ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന്
ബാഗിൽ ഉണ്ടായിരുന്ന ഐസിഐസിഐ ബാങ്കിന്റെ എടിഎം കാർഡുമായി ഇന്നു രാവിലെ
താമരശ്ശേരി പൊലീസ് ബാങ്കിൽ എത്തി ഉടമയെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ
ശേഖരിച്ചു. പൊലീസ് ബന്ധപ്പെട്ടതനുസരിച്ച് ബാഗിന്റെ ഉടമസ്ഥ ബീഹാർ ഗുലാബാദ്
പുർന്യ സ്വദേശിനി അഞ്ചു ദുഗാർ, ഭർത്താവ് ഷാൻറു ദുഗാർ എന്നിവർ താമരശ്ശേരി
പൊലീസ് സ്റ്റേഷനിൽ എത്തി അബ്ദുൽ നാസറിന്റെ കൈയിൽ നിന്നും ബാഗ് ഏറ്റുവാങ്ങി.