പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വെള്ളിത്തട്ടവും വെള്ളി രുദ്രാക്ഷമാലയും കാണാതായി; ലക്ഷങ്ങൾ പിരിച്ചെടുത്തിട്ടും താഴികക്കുടം സ്ഥാപിച്ചിട്ടില്ല; ഭരണസമിതിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 20 February 2023

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വെള്ളിത്തട്ടവും വെള്ളി രുദ്രാക്ഷമാലയും കാണാതായി; ലക്ഷങ്ങൾ പിരിച്ചെടുത്തിട്ടും താഴികക്കുടം സ്ഥാപിച്ചിട്ടില്ല; ഭരണസമിതിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ


ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിൽ ഭരണസമിതിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. താഴികക്കുടങ്ങളുടെ നിർമ്മാണത്തിന് ലക്ഷങ്ങൾ പിരിച്ചതു മുതൽ ശ്രീകോവിലിലെ വെള്ളിത്തട്ടം കാണാതായതു വരെ ഇതിൽപ്പെടുന്നു. ഒരു രൂപയ്ക്ക് ഉപദേവത വിഗ്രഹം പുനർനിർമ്മിക്കാമെന്ന് ശിൽപ്പിയുമായി കരാർ ഒപ്പിട്ടശേഷം ലക്ഷങ്ങൾ പിരിച്ചതും ഭരണ സമിതിക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങളാണ്. ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണ നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടിയുള്ള പരാതിയിൽ ഫെബ്രുവരി 16ന് ഹൈക്കോടതി ക്ഷേത്ര ഭരണ സമിതിയോട് വിശദീകരണം തേടിയിരുന്നു. ഭരണ സമിതിക്കെതിരെ ഉയർന്നത് അതീവ ഗുരുതരമായ ആരോപണങ്ങളാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. ക്ഷേത്രത്തിൽ താഴികക്കുടങ്ങൾ ചെമ്പിൽ നിർമ്മിച്ച് സ്വർണം പൊതിയാനായി ഭക്തരിൽ നിന്നുൾപ്പെടെ ലക്ഷക്കണക്കിന് രൂപ ഭരണസമിതി പിരിച്ചെടുത്തു. എന്നാൽ ഇതുവരേയും താഴികക്കുടങ്ങൾ സ്ഥാപിച്ചിട്ടില്ല. 2019ൽ ഇതിനായി കരാറുണ്ടാക്കിയെങ്കിലും നടപ്പായില്ല.ക്ഷേത്രത്തിലെ ഉപദേവതയായ വിശ്വക്സേന വിഗ്രഹത്തിന്റെ പുനർനിർമ്മാണം ഒരു രൂപയ്ക്ക് ചെയ്യാമെന്ന് ശിൽപ്പി കരാർ ഒപ്പിട്ടശേഷം ഭരണ സമിതിയും മുൻ എക്സിക്യുട്ടീവ് ഓഫീസറും ചേർന്ന് പിരിച്ചെടുത്തത് 12 ലക്ഷം രൂപയാണ്. രാധാരാമൻ അംഗാഡി വെഞ്ചേഴ്സ് എന്ന സ്ഥാപനം മാത്രം നൽകിയത് 9 ലക്ഷം രൂപയാണ്. എട്ട് ലക്ഷം രൂപയ്ക്കാണ് കരാർ തയാറാക്കി ശിൽപ്പിയുടെ മുന്നിലെത്തിയത്. എന്നാൽ ഒരു രൂപയ്ക്ക് പുനർ നിർമ്മാണം നടത്താമെന്ന് എഴുതിച്ചേർത്ത ശേഷമാണ് അദ്ദേഹം ഒപ്പിടാൻ തയാറായത്.അതീവ സുരക്ഷാ മേഖലയായ ക്ഷേത്രത്തിൽ നിന്നും ശ്രീകോവിലിലെ വെള്ളിത്തട്ടവും വെള്ളി രുദ്രാക്ഷ മാലയും കാണാതായി. ഇതിൽ രുദ്രാക്ഷമാല മാത്രം തിരികെ ലഭിച്ചു. ഇതോടൊപ്പമാണ് സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജൻസ് മേധാവിയും മാറ്റി നിർത്താൻ രേഖാമൂലം ആവശ്യപ്പെട്ട ജീവനക്കാരനെയാണ് സുപ്രധാനമായ തസ്തികയിൽ എക്സിക്യുട്ടീവ് ഓഫീസർ നിയമിച്ചത്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയും എക്സിക്യുട്ടീവ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു.

Post Top Ad