പരിയാരം : മെഡിക്കൽ കോളേജിൽ കുടിവെള്ളം തകരാറിലയതിനാൽ രോഗികളും, കൂട്ടിരിപ്പുകാരും നേരിട്ട് എം എൽ എ യെ വിളിച്ച് പരാതി പറയുകയും, എം എൽ എ ആശുപത്രിയിൽ എത്തി വിവരങ്ങൾ അന്വേഷിച്ച എം എൽ എ യോട് 9 മണിയോടെ വെള്ളമെത്തുമെന്ന് അധികൃതർ അറിയിച്ചു. എം എൽ എ തിരിച്ച് പോകുമ്പോൾ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നവരോട് അന്വേഷിച്ചപ്പോൾ കുടിവെള്ളം പുനസ്ഥാപിക്കുന്നത് മന്തഗതിയിലാണെന്ന് മനസ്സിലാക്കിയ എം എൽ എ മെഡിക്കൽ കോളേജിലേക്ക് മടങ്ങുകയും വാട്ടർ ടാങ്കിന് മുന്നിൽ സത്യാഗ്രഹം ഇരിക്കുകയും ചെയ്തു. ഇതോടെ കണ്ണ് തുറന്ന അധികൃതർ കുടിവെള്ളം പുനനിർമ്മിക്കുന്നത്
വേഗത കൂട്ടുകയും പുലർച്ചെ മൂന്നോടെ പ്രധാന ടാങ്കിലേക്ക് കുടിവെള്ളം എത്തുകയും ചെയ്തു. ഇതോടെ എം എൽ എ സത്യാഗ്രഹം നിർത്തി .