ഒറ്റപ്പാലം(പാലക്കാട്): വെള്ളിയാഴ്ച രാത്രിയിൽ കണ്ണിയംപുറത്ത് ഫ്ളാറ്റിൽ സംഘർഷം. ഒരേ കെട്ടിടത്തിലെ രണ്ട് ഫ്ളാറ്റുകളിലായിനടന്ന രണ്ട് അക്രമസംഭവങ്ങളിൽ ആറുപേർക്കെതിരേ ഒറ്റപ്പാലംപോലീസ് കേസെടുത്തു.യുവതികളോട് അപമര്യാദയായി പെരുമാറുകയും മർദിക്കുകയും ചെയ്തുവെന്ന പരാതിയിൽ തൃശ്ശൂർ-ഒറ്റപ്പാലം റൂട്ടിലെ സ്വകാര്യ ബസുടമ വരന്തരപ്പള്ളി സ്വദേശി സുനിൽകുമാറിനെതിരേ (48) ഒറ്റപ്പാലം പോലീസ് കേസെടുത്തു. ബസുടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയും കേസെടുത്തു. ബസുടമയെ മർദിച്ചെന്നാരോപിച്ച് തൃശ്ശൂർ-ഒറ്റപ്പാലം റൂട്ടിൽ ഒരുവിഭാഗം ബസുകൾ മിന്നൽ പണിമുടക്ക് നടത്തി.ഒറ്റപ്പാലത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് യുവതികൾ താമസിക്കുന്ന ഫ്ളാറ്റിൽ രാത്രി എട്ടരയോടെയാണ് സംഭവം നടക്കുന്നത്. മുറിയുടെ പരിസരത്തുവെച്ച് സുനിൽകുമാർ തങ്ങളെ തടഞ്ഞുനിർത്തി മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സ്ത്രീകൾ പരാതിനൽകിയെന്നും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തെന്നും ഒറ്റപ്പാലംപോലീസ് അറിയിച്ചു. ഈ കെട്ടിടത്തിൽത്തന്നെയാണ് സുനിൽകുമാറും താമസിക്കുന്നത്.യുവതികളുടെ ചില പരിചയക്കാർ മർദിച്ചെന്നും ഇത് തടയാനെത്തിയ മകന് പരിക്കേറ്റതായും സുനിൽകുമാർ പോലീസിൽ പരാതിനൽകി. മൂന്ന് യുവതികളെയും സുനിർകുമാറിനെയും മകനെയും ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിനുശേഷമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ എന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.
Sunday 12 February 2023
Home
Unlabelled
ഫ്ളാറ്റിൽ കൂട്ടയടി;ബസുടമ മർദിച്ചെന്ന് യുവതികൾ,ആക്രമിച്ചത് യുവതികളുടെ പരിചയക്കാരെന്ന് ബസുടമയും
ഫ്ളാറ്റിൽ കൂട്ടയടി;ബസുടമ മർദിച്ചെന്ന് യുവതികൾ,ആക്രമിച്ചത് യുവതികളുടെ പരിചയക്കാരെന്ന് ബസുടമയും
About We One Kerala
We One Kerala