യു.യു.സി സ്ഥാനാർഥിക്ക് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന് പരാതി; ശബ്ദരേഖ പുറത്ത് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 14 March 2023

യു.യു.സി സ്ഥാനാർഥിക്ക് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ വധഭീഷണിയെന്ന് പരാതി; ശബ്ദരേഖ പുറത്ത്



വയനാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.എസ്.എഫ് പാനലിൽ മത്സരിക്കുന്ന യു.യു.സി സ്ഥാനാർഥിക്ക് ഭീഷണിയെന്ന് പരാതി.എസ്.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറി ജിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് കാട്ടി വിദ്യാർഥി കൽപ്പറ്റ പൊലീസിൽ പരാതി നൽകി.മുട്ടിൽ ഡബ്ല്യു.എം.ഒ. കോളജ് ഒന്നാം വർഷ എം.എസ്.ഡബ്ല്യു വിദ്യാർഥി സൈനുൽ ആബിദാണ് പരാതി നൽകിയത്. പാലക്കാട് സ്വദേശിയാണ് സൈനുല്‍ ആബിദ്.  ഭീഷണിയുടെ ശബ്ദരേഖയും വിദ്യാർഥി പുറത്തുവിട്ടു. വോട്ടഭ്യർഥിച്ച വിദ്യാർഥിയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. മത്സരത്തിൽ നിന്ന് പിൻമാറണമെന്നും വിദ്യാർഥികളോട് വോട്ടഭ്യർഥിച്ചാൽ വീട്ടിൽ കയറി അടിക്കുമെന്നും ശബ്ദരേഖയിലുണ്ട്.വോട്ടവകാശമുള്ള മറ്റു വിദ്യാർത്ഥികളെ വിളിക്കുന്നതുമായി ബന്ധപ്പെട്ടാണ് എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറി എന്ന് പരിചയപ്പെടുത്തി വിളിക്കുന്നത്. ഇനി ആരെയെങ്കിലും വിളിച്ചാൽ വീട്ടിൽ കയറി അടിക്കുമെന്നും കൈയും കാലും വെട്ടുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

Post Top Ad