തിരുവനന്തപുരം വെട്ടുതുറയിൽ സന്ന്യാസ വിദ്യാർത്ഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 1 March 2023

തിരുവനന്തപുരം വെട്ടുതുറയിൽ സന്ന്യാസ വിദ്യാർത്ഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം




തിരുവനന്തപുരം കഠിനംകുളം വെട്ടുതുറയിൽ കന്യാസ്ത്രി പഠനത്തിന് എത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന ആരോപണവുമായി കുടുംബം രംഗത്ത്. തിരുപ്പൂർ സ്വദേശി അന്നപൂരണി ആത്മഹത്യ ചെയ്തത് കോൺവെന്റിലെ മാനസിക പീഡനത്തെ തുടർന്നെന്ന് സഹോദരി അരസി പറഞ്ഞു. മഠത്തിലെ പ്രശ്നങ്ങൾ വിവരിക്കുന്ന യുവതിയുടെ ഫോൺ സംഭാഷണം ട്വന്റിഫോർ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി അന്നപൂരണിയെ വെട്ടുതുറയിലെ കോൺവെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കന്യാസ്ത്രി പഠനത്തിന് എത്തിയ യുവതിയുടെ മരണം മാനസിക പീഡനത്തെ തുടർന്നെന്നാണ് ബന്ധുക്കളുടെ പരാതി. ഒപ്പമുണ്ടായിരുന്ന മുതിർന്ന കന്യാസ്ത്രികൾ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇവിടെ തുടരാൻ ആകില്ലെന്നും അന്നപൂരണി പറയുന്ന ടെലിഫോൺ സംഭാഷണം 24 ന് ലഭിച്ചിരുന്നു.ഒരുവർഷം മുമ്പ് കോൺവെന്റിലെത്തിയ അന്നപൂരണി മുംബയിൽ പരിശീലനത്തിന് പോയശേഷം കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. യുവതിയെ ഒപ്പമുണ്ടായിരുന്നവർ ഉപദ്രവിച്ചിരുന്നതായി സഹോദരി അരസി 24 നോട് പറഞ്ഞു. ആത്മഹത്യയ്ക്ക് മുമ്പ് അമ്മയ്ക്കും മദർ സൂപ്പീരിയറിനും കത്തെഴുതിയിരുന്നു. ഇതിൽ ഒരു കത്ത് മാത്രമാണ് പുറത്തുവന്നത് എന്നും സഹോദരി വ്യക്തമാക്കി.അസ്വാഭാവിക മരണത്തിന് കേസെടുത്ത കഠിനംകുളം പൊലീസാണ് അന്വേഷണം നടത്തുന്നത്. അന്നപൂരണിക്ക് ആത്മഹത്യ ചെയ്യാൻ തക്ക മാനസിക ബുദ്ധിമുട്ടുകൾ ഉള്ളതായി തോന്നില്ലെന്നാണ് കോൺവെന്റിന്റെ വിശദീകരണം. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തിരുപ്പൂരിലേക്ക് കൊണ്ടുപോയി

Post Top Ad