കെ എസ് ആർ ടി സിയുടെ കീഴിലെ ബജറ്റ് ടൂറിസം പദ്ധതി അടുത്തിടെ ആണ് ജില്ലയിൽ ഒരു വർഷം പൂർത്തിയാക്കിയത്. ഇതിനോടകം 200-ലധികം യാത്രകൾ നടത്തി 1.75 കോടിയിലേറെ രൂപ വരുമാനവും നേടി ഹിറ്റാണ് കണ്ണൂർ ഡിപ്പോ. സംസ്ഥാനത്ത് തന്നെ ബജറ്റ് ടൂറിസം പദ്ധതി മുഖേന ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ഡിപ്പോയാണ് ജില്ലയുടെത്.
കണ്ണൂരിൽ നിന്ന് മേയ് അഞ്ചിന് വൈകീട്ട് ആറിന് പുറപ്പെടും. ആറിന് പുലർച്ചെ അഞ്ചിന് കുമളിയിൽ എത്തും. രാമക്കൽ മേട്ടിലേക്ക് ജീപ്പ് സവാരിയും പാക്കേജിന്റെ ഭാഗമായിട്ടുണ്ട്. യാത്രയിൽ ചെല്ലാൻ കോവിൽ, ഒട്ടകത്തലമേട്, വാച്ച് ടവർ വ്യൂ പോയിന്റ് തുടങ്ങിയ ഇടങ്ങളിൽ ഇടുക്കിയുടെ ഭൂപ്രകൃതി അനുഭവിച്ചറിയുകയും ചെയ്യാം.
കുമളിയിൽ നിന്ന് മേയ് ഏഴിന് ഗവിയിലേക്ക് പുറപ്പെടും. ഗവിയോടൊപ്പം പരുന്തൻ പാറയും സന്ദർശിച്ച് ഏഴിന് രാത്രി മടക്കം. എട്ടിന് രാവിലെ ആറിന് കണ്ണൂരിൽ തിരിച്ച് എത്തുന്ന വിധത്തിലാണ് യാത്ര ഒരുക്കുന്നത്. ഒരാൾക്ക് 5650 രൂപയാണ് ചാർജ്. കൂടുതൽ വിവരങ്ങൾക്ക്: 9496131288, 8089463675.
കണ്ണൂരിൽ നിന്നുള്ള മറ്റു യാത്രകൾ: ആഡംബര കപ്പൽ യാത്ര: ഈ മാസം 28-നും മേയ് 16, 24, 30 തീയതികളിലും. ഫീസ് 3850 രൂപ. വാഗമൺ- കുമരകം: എല്ലാ വെള്ളിയാഴ്ചകളിലും. ഫീസ് 3900 രൂപ. മൂന്നാർ: എല്ലാ വെള്ളിയാഴ്ചകളിലും. ഫീസ് 2960 രൂപ. വയനാട്: എല്ലാ ഞായറാഴ്ചകളിലും. ഫീസ് 1780 രൂപ. .മൂന്നാർ യാത്രയിലൊഴികെ മറ്റ് യാത്രകളിലെല്ലാം ഭക്ഷണം ഉൾപ്പെടെ പാക്കേജിന്റെ ഭാഗമായി നൽകുന്നുണ്ട്