കോട്ടയം : കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കോതനല്ലൂർ സ്വദേശി ആതിരയാണ് മരിച്ചത്. ആതിരയുടെ സുഹൃത്ത് അരുൺ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. ഇയാൾ ഒളിവിൽ ആണെന്നാണ് ലഭിക്കുന്ന വിവരം. മരിച്ച ആതിരയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും.
സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിലായിരുന്നു അരുണിന്റെ സൈബർ ആക്രമണം. സാമൂഹിക മാധ്യമങ്ങളിലൂടെ യുവതിക്ക് എതിരെ മോശം പരാമർശങ്ങളും ചിത്രവും പങ്കുവെച്ചിരുന്നു. ഇതിനെതിരെ ആതിര നൽകിയ പരാതിയിൽ വൈക്കം എസ്പി നേരിട്ട് ഇടപെടുകയും ചെയ്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.