കനത്ത മഴയിൽ എളയാവൂരിൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു




കനത്ത മഴയിൽ എളയാവൂർ വില്ലേജ് പരിധിയിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീണ് നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‍ലിഹ് മഠത്തിൽ എന്നിവർ സന്ദർശിച്ചു. ഞായറാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലുമാണ് എളയാവൂർ വില്ലേജ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം മുതൽ റൂറൽ വർകേഴ്സ് കോളനി റോഡിലും പരിസര പ്രദേശങ്ങളിലും മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി വീണ് നാശനഷ്ടമുണ്ടായത്. റോഡിന് കുറകെ വീണ മരങ്ങൾ കുറെ ഭാഗം ഫയർഫോഴ്സ് നീക്കം ചെയ്തു. നിലവിൽ ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാം. സ്ഥലത്ത് 18 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വരക്കോത്ത് വേണുഗോപാലൻ, പി ഗീത, നെല്ലിക്കുളങ്ങര പി ലീല, സജി, ഷീബ എന്നിവരുടെ വീടിന് മരം വീണ് റൂഫ് ഷീറ്റ്, പാരപ്പറ്റ്, ജനൽ ഗ്ലാസ് എന്നിവ തകർന്നു. പി ഒ പ്രസീതയുടെ വീടിന്റെ ജനലും നെല്ലിക്കുളങ്ങര റോസിനയുടെ വീടിന്റെ സൺഷൈഡും പുത്തൻപുരയിൽ ഗീതയുടെ റൂഫ് ഷീറ്റ് മരം വീണ് തകർന്നു. പുന്നക്കൽ ഹൗസിൽ അശോകൻ, ചന്ദ്രോത്ത് ഹൗസിൽവേണുഗോപാൽ എന്നിവരുടെ വീടിനു മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. കാറ്റിൽ പി വനജയുടെ റൂഫ് ഷീറ്റും ടിപി കമലാക്ഷിയുടെ വീടിന്റെ റൂഫ് ഓടുകളും പാറിപ്പോയി. ടിപി അംബുജാക്ഷിയുടെ വീടിന്റെ ഓടുകൾ കനത്തകാറ്റിൽ പാറിപ്പോയി. കെ പി ജയപ്രകാശ്, പി വി പ്രേംചന്ദ്, എം പി രമാദേവി, എം വി ശോഭന, പിസി ബ്രിജേഷ്, കെ രാഗിണി എന്നിവരുടെ വീടിന്റെ റൂഫ് ഓടുകൾ കനത്ത കാറ്റിൽ പാറിപ്പോയി. എക്സൽ ഫുഡ് എന്ന സ്ഥാപനത്തിലെ രണ്ട് തൊഴിലാളികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റു. ഇവരെ ബി എം എച്ച് ചാലയിൽ പ്രവേശിപ്പിച്ചതായും നില ഗുരുതരമല്ലെന്നും എളയാവൂർ വില്ലേജ് ഓഫീസർ അറിയിച്ചു.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01