ഇന്നലെ 87,028 പേര്‍ ദര്‍ശനം നടത്തി. സ്‌പോട്ട് ബുക്കിംഗ് വഴി 23,562 പേരും പുല്ലുമേട് പാതയില്‍ 3,439 തീര്‍ത്ഥാടകരും ദര്‍ശനത്തിനെത്തി. ശബരിമലയിൽ തിരക്ക് വർദ്ധിക്കുമ്പോഴും അയ്യപ്പ ഭക്തർക്ക് ദർശനം സുഗമമാണ്. നിലവിൽ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടതായി വരുന്നില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ പരാതി രഹിതമായാണ് മകരവിളക്ക് തീർത്ഥാടനം പുരോഗിക്കുന്നത്. നിറഞ്ഞ സംതൃപ്തിയോടെ തീർത്ഥാടകർ ദർശനം നടത്തി മടങ്ങുന്നു. പ്രതിദിനം ഒരു ലക്ഷത്തിന് മുകളിൽ അയ്യപ്പൻമാർ പമ്പയിൽ നിന്ന് സന്നിധാനത്ത് എത്തുന്നുണ്ട്. ശരാശരി 75 പേർ ഒരു മിനിറ്റിൽ ദർശനം നടത്തുന്നു. തിരക്കുള്ള ദിവസങ്ങളിൽ 90,000 ലധികം പേർക്കാണ് അയ്യപ്പദർശനം ലഭിക്കുന്നത്. ശേഷിക്കുന്നവരെ മാളികപ്പുറത്തുള്ള ക്യൂ കോപ്ലക്സിൽ തങ്ങാൻ അനുവദിക്കുന്നു.
إرسال تعليق