കക്കാട് : കണ്ണൂരിൽ കത്തിക്കുത്തില്‍ യുവാവിനും യുവതിക്കും പരുക്ക്.

 



കണ്ണൂര്‍: കക്കാട് കത്തിക്കുത്തില്‍ യുവാവിനും യുവതിക്കും പരുക്ക്. കക്കാട് റേഷന്‍കടയ്ക്ക് സമീപം വാടക വീട്ടില്‍ ഒരുമിച്ച് താമസിക്കുന്ന ആസാം ബാര്‍പേട്ട സ്വദേശികളായ ലാല്‍ ബാനു (17), ഗുലാപ് ഹുസൈന്‍ (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

 ഒന്നിച്ച് താമസിക്കുന്ന പതിനേഴുകാരിയെ കത്തി ഉപയോഗിച്ച് കുത്തിപരിക്കേല്‍പ്പിച്ച ശേഷം യുവാവ് സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. മൂന്ന് ദിവസം മുന്‍പാണ് ഇരുവരും കക്കാടുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്.  കൈത്തണ്ടയില്‍ കുത്തേറ്റ നിലയില്‍ യുവതി നിലവിളിച്ച് സമീപത്തെ മുറിയില്‍ താമസിക്കുന്നവരോട് കാര്യം അറിയിക്കുകയായിരുന്നു. 

ഗുലാപ് കുത്തിയെന്നാണ് യുവതി മറ്റുള്ളവരോട് പറഞ്ഞത്. സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോള്‍ ഗുലാപിനെയും കുത്തേറ്റ് കിടക്കുന്നതായി കണ്ടെത്തി. ഉടന്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. നാട്ടുകാരാണ് ഇരുവരേയും ആദ്യം ധനലക്ഷ്മി ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചത്. 

ഗുലാപിന് വയറില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ജില്ലാ ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞു. 

തുടര്‍ന്നാണ് ഇരുവരെയും പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഗുലാപ് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. മൂന്ന് ദിവസം ഇവിടെ താമസത്തിനെത്തിയ ഇരുവരും ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്നാണ് സമീപത്തുള്ളവരോട് പറഞ്ഞത്. കുത്താനുപയോഗിച്ച കത്തി സമീപത്തുനിന്ന് കണ്ടെത്തി. 



 

തുടര്‍ന്നാണ് ഇരുവരെയും പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഗുലാപ് മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. മൂന്ന് ദിവസം ഇവിടെ താമസത്തിനെത്തിയ ഇരുവരും ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്നാണ് സമീപത്തുള്ളവരോട് പറഞ്ഞത്. കുത്താനുപയോഗിച്ച കത്തി സമീപത്തുനിന്ന് കണ്ടെത്തി. 

Post a Comment

أحدث أقدم

AD01