പാലക്കാട്: കേന്ദ്രത്തെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനവും കേന്ദ്രവും വികസന കാര്യങ്ങളിൽ ഏകോപിതമായി നീങ്ങണമെന്നും വിഴിഞ്ഞം അതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ വാക്കുകൾക്ക് നന്ദി പറഞ്ഞപ്പോൾ പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. ആ ചിരിയുടെ അർത്ഥം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തിൻ്റെ കടം വർധിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാൽ പൊതുകടവും ആഭ്യന്തര ഉത്പാദനവുമായുള്ള അന്തരം കുറഞ്ഞു. അത് ഇനിയും കുറയും. കേന്ദ്ര- സംസ്ഥാന പദ്ധതികളിൽ കേരളത്തിൻ്റെ വിഹിതം കഴിഞ്ഞ വർഷം 70 ശതമാനമായി വർധിച്ചു. അടുത്ത വർഷം അത് 75 ശതമാനമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കി 10-ാം വർഷത്തിലേക്ക് കടക്കുകയാണ്. എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഓരോ പദ്ധതികളും പരിശോധിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. നിരവധി പ്രതിസന്ധികൾ സർക്കാർ തരണം ചെയ്തു. നല്ല രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞെന്നാണ് സർക്കാർ വിശ്വാസം. അതാണ് എൽഡിഎഫിന് ജനങ്ങൾ തുടർഭരണം തന്നത്. കേരളത്തിലെ സർവ മേഖലയും തകർന്ന കാലത്താണ് 2016-ൽ ഇടത് മുന്നണി ഭരണത്തിൽ വന്നത്. നടക്കില്ല എന്ന് കേരളം കരുതിയ പലതും ഇടത് ഭരണം യാഥാർത്ഥ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടി മേഖലയിൽ വൻ കുതിപ്പാണ് കേരളം നടത്തിയത്. ഐടി കയറ്റുമതി 2016-ൽ 34,123 കോടി രൂപ ആയിരുന്നു. നിലവിൽ 90,000 കോടി രൂപയായി ഉയർത്താൻ സർക്കാരിന് സാധിച്ചു. സ്റ്റാർട്ടപ്പ് മേഖലയിലും സംസ്ഥാനത്ത് വൻ മുന്നേറ്റമുണ്ടായി. ജനങ്ങളിൽ നിന്ന് പുതിയ നിർദേശങ്ങൾ സ്വീകരിക്കുന്നതിനാണ് ജില്ലകൾ തോറും മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പാലക്കാട്: കേന്ദ്രത്തെ പരോക്ഷമായി പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനവും കേന്ദ്രവും വികസന കാര്യങ്ങളിൽ ഏകോപിതമായി നീങ്ങണമെന്നും വിഴിഞ്ഞം അതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ വാക്കുകൾക്ക് നന്ദി പറഞ്ഞപ്പോൾ പ്രധാനമന്ത്രി മറുപടി ചിരിയിലൊതുക്കി. ആ ചിരിയുടെ അർത്ഥം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തിൻ്റെ കടം വർധിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാൽ പൊതുകടവും ആഭ്യന്തര ഉത്പാദനവുമായുള്ള അന്തരം കുറഞ്ഞു. അത് ഇനിയും കുറയും. കേന്ദ്ര- സംസ്ഥാന പദ്ധതികളിൽ കേരളത്തിൻ്റെ വിഹിതം കഴിഞ്ഞ വർഷം 70 ശതമാനമായി വർധിച്ചു. അടുത്ത വർഷം അത് 75 ശതമാനമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കി 10-ാം വർഷത്തിലേക്ക് കടക്കുകയാണ്. എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഓരോ പദ്ധതികളും പരിശോധിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ജനങ്ങളുടെ അഭിപ്രായങ്ങൾ കേട്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. നിരവധി പ്രതിസന്ധികൾ സർക്കാർ തരണം ചെയ്തു. നല്ല രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞെന്നാണ് സർക്കാർ വിശ്വാസം. അതാണ് എൽഡിഎഫിന് ജനങ്ങൾ തുടർഭരണം തന്നത്. കേരളത്തിലെ സർവ മേഖലയും തകർന്ന കാലത്താണ് 2016-ൽ ഇടത് മുന്നണി ഭരണത്തിൽ വന്നത്. നടക്കില്ല എന്ന് കേരളം കരുതിയ പലതും ഇടത് ഭരണം യാഥാർത്ഥ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐടി മേഖലയിൽ വൻ കുതിപ്പാണ് കേരളം നടത്തിയത്. ഐടി കയറ്റുമതി 2016-ൽ 34,123 കോടി രൂപ ആയിരുന്നു. നിലവിൽ 90,000 കോടി രൂപയായി ഉയർത്താൻ സർക്കാരിന് സാധിച്ചു. സ്റ്റാർട്ടപ്പ് മേഖലയിലും സംസ്ഥാനത്ത് വൻ മുന്നേറ്റമുണ്ടായി. ജനങ്ങളിൽ നിന്ന് പുതിയ നിർദേശങ്ങൾ സ്വീകരിക്കുന്നതിനാണ് ജില്ലകൾ തോറും മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Post a Comment