തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എം ആർ അജിത് കുമാറിനെ ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. എക്സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണിത്. ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായി തുടരും. എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവിനെ തിരികെ നിയമിച്ചു.
എച്ച് വെങ്കിടേഷിന് ക്രൈം ബ്രാഞ്ച് ചുമതല വീണ്ടും നൽകി. എസ് ശ്രീജിത്തിനാണ് സൈബർ ഓപ്പറേഷൻ്റെ ചുമതല. സ്ഥലം മാറ്റപ്പെട്ടവർ പരാതി അറിയിച്ചതോടെയാണ് അസാധാരണ തിരുത്ത്.
إرسال تعليق