ചെറുവത്തൂർ ഐ.ടി.ഐ യിൽ കൂടുതൽ ട്രേഡുകൾ ആരംഭിക്കും; മന്ത്രി ഒ.ആർ കേളു


ചെറുവത്തൂർ ഐ.ടി.ഐ യിൽ കൂടുതൽ ട്രേഡുകൾ ആരംഭിക്കുമെന്ന് പട്ടിക ജാതി, പട്ടിക വർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. ചെറുവത്തൂർ ഐ.ടി.ഐ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടം നാടിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിൽവിൽ ഒരു ട്രേഡ് മാത്രമാണ് ചെറുവത്തൂർ ഐ.ടിഐ യില് ഉള്ളത്. സംസ്ഥാന സർക്കാറിൻ്റെ പുതിയ നൈപുണ്യ വികസന പദ്ധതിയായ വിജ്ഞാന കേരളത്തിൻ്റെ ഭാഗമായി ഐ.ടി.ഐ യിൽ കൂടുതൽ ട്രേഡുകൾ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. വരും കാലങ്ങളിൽ നൈപുണ്യ വികസനം പ്രധാനമാണ്, അതിനാലാണ് വിജ്ഞാന കേരളം പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. അതിൻ്റെ സംസ്ഥാന, ജില്ലാ, ബ്ലോക്ക് തല സമിതികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ നിരവധി കോഴ്‌സ്കസുകൾ എം. ടി.ഐ കൾ മുഖാന്തിരം നൽകുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ എം രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പി രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ അതിഥിയായി. ഐ.ടി.ഐക്ക് എം.പി ഫണ്ടിൽ നിന്നും തുക വിനിയോഗിച്ച് അഞ്ച് കമ്പ്യൂട്ടറുകൾ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ എം. ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി വി പ്രമിള, നീലേശ്വരം ബ്ലോക്ക് മെമ്പർ കെ. വല്ലി, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ ശ്രീധരൻ, മഹേഷ് വെങ്ങാട്ട്,  ഉത്തര മേഖല  ട്രെയിനിങ് ഇൻസ്പെക്ടർ എ ബാബുരാജൻ, ജില്ലാതല പട്ടികജാതി ഉപദേശക സമിതി അംഗം മാധവൻ ഒരിയര, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.വി ദാമോദരൻ, മുകേഷ് ബാലകൃഷ്ണൻ, ടി.സി.എ റഹ്മാൻ, കെ എം ബാലകൃഷ്ണൻ,  ഒ കെ ബാലകൃഷ്ണൻ, എ ജി ബഷീർ, കെ വി രഘുത്തമൻ, സുരേഷ് പുതിയടത്ത് എന്നിവർ സംസാരിച്ചു. പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖല ഡെപ്യൂട്ടി ഡയറക്ടർ കെ. കെ ഷാജു സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസർ ഇൻ ചാർജ്  പി മിനി നന്ദിയും പറഞ്ഞു.




Post a Comment

أحدث أقدم

AD01