റൈറ്റ് ടു ഡിസ്കണക്ട് ഒരു ഔദാര്യമല്ല; നിയമ നിർമ്മാണം ആവശ്യപ്പെട്ട് എ എ റഹീം എം പി





തൊഴിലാളികളുടെ ജോലിസമയം കൂട്ടാമെന്ന നയം മനുഷ്യത്വ വിരുദ്ധമാണെന്നും റൈറ്റ് റ്റു ഡിസ്‌കണക്റ്റ് (Right to Disconnect) നിയമനിർമ്മാണത്തിലൂടെ ഉറപ്പാക്കണമെന്നും ശൂന്യവേളയിൽ എ എ റഹീം എംപി അഭിപ്രായപ്പെട്ടു. രാജ്യത്തെ വർക്ക് ലൈഫ് ബാലൻസ് പ്രശ്നം അതീവ ആശങ്കയുളവാക്കുന്നു. സ്വകാര്യവൽക്കരണവും കരാർവൽക്കരണവും പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്.അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ 51 ശതമാനം തൊഴിലാളികളും ആഴ്ചയിൽ 49 മണിക്കൂറിലധികം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നു. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ തൊഴിൽ സമയമുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ILO- WHO സംയുക്തമായി നടത്തിയ പഠനം അധിക ജോലി സമയം കാരണമുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ ചൂണ്ടിക്കാണിക്കുന്നു.ഏണസ്റ് & യങ് കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അന്നാ സെബാസ്റ്റ്യൻ എന്ന യുവതിയെ നമ്മൾ മറന്നിട്ടില്ല. അവരെപ്പോലെ ജോലി സംബന്ധമായ മാനസിക പ്രശ്നങ്ങൾ കാരണം നിരവധി യുവജനങ്ങളാണ് മരിക്കാൻ ഇടയാകുന്നത്. രാജ്യത്തെ 25 വയസ്സിനു താഴെയുള്ള 90% കോർപ്പറേറ്റ് തൊഴിലാളികളും ആങ്സൈറ്റി മൂലം ബുദ്ധിമുട്ടുന്നതായി കണക്കുകൾ പറയുന്നു.ഇത്തരമൊരു പശ്ചാത്തലത്തിൽ സാമ്പത്തിക സർവ്വേ നിർദ്ദേശിക്കുന്നത് ജോലിസമയം ക്വാർട്ടറിൽ 144 മണിക്കൂറായി കൂട്ടാനാണ്. തൊഴിലാളികളുടെ വരുമാനം വർദ്ധിപ്പിക്കും എന്നാണ് ഇതിൻ്റെ ന്യായീകരണം. ഇത് ഒരിക്കലും ശാസ്ത്രീയമായ മാർഗ്ഗമല്ല തികച്ചും ചൂഷണ സ്വഭാവമുള്ളതും ആധുനിക അടിമത്തത്തിന് വഴിവയ്ക്കുന്നതുമാണ്.ജോലിസമയം ക്രമാതീതമായി വർദ്ധിപ്പിക്കുന്നത് തൊഴിലാളികളുടെ മാനസികവും, ശാരീരികവും, സാമൂഹികവും, കുടുംബപരവുമായ അനാരോഗ്യത്തിന് കാരണമാകുന്നു. വ്യക്തിപരമായ നിമിഷങ്ങൾ ചിലവഴിക്കാൻ പോലും അവർക്ക് സാധിക്കാതെ വരുന്നു. ഇത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഉടൻ തന്നെ നിയമനിർമ്മാണം കൊണ്ടുവരണമെന്നും റൈറ്റ് ടു ഡിസ്കണക്ട് ഒരു ഔദാര്യമല്ല അത് പുതിയതലമുറയുടെ അവകാശമാണെന്നും ശൂന്യവേളയിൽ എ എ റഹീം എംപി അഭിപ്രായപ്പെട്ടു'

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01

 


AD02