ദക്ഷിണാഫ്രിക്കൻ രാജ്യമായ സിംബാബെയിൽ ആനകളുടെ അംഗസംഖ്യ രാജ്യത്തുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ വേണ്ടിയാണ് ഈ തീരുമാനം. ആഫ്രിക്കൻ ആനകളുള്ള ഈ രാജ്യത്ത് ആദ്യഘട്ടത്തിൽ സ്വകാര്യ റിസർവുകളിലെ 𝟱𝟬 ഓളം ആനകളെ കൊല്ലുമെന്ന് സിംബാബ്‌വെ പാർക്ക്സ് ആന്റ് വൈൽഡ് ലൈഫ് അഥോറിറ്റി അറിയിച്ചിട്ടുണ്ട്. ആനകളുടെ മാംസം തദ്ദേശീയ ജനതയ്ക്കാണ് നൽകുക. ഒപ്പം കൊമ്പുകൾ രാജ്യത്തിന്റെ സ്വത്തായി സുരക്ഷിതമായി തന്നെ സൂക്ഷിക്കുന്നതിനായി പാർക്കിന് കൈമാറുമെന്നും അറിയിപ്പിൽ പറയുന്നു. എന്നാൽ ധാർമികവും നിയമപരവുമായ കാരണങ്ങളാൽ ആനകളുടെ മാംസം അത്ര പ്രചാരത്തിലുള്ള ഒന്നല്ല.എന്നാൽ ചില ആഫ്രിക്കൻ ജനസമൂഹങ്ങളിൽ ഇന്നും ആന മാംസം കഴിക്കുന്നവരുണ്ട്. ഈ ആനവേട്ടക്കാലത്ത് മൊത്തം എത്ര കാട്ടാനകളെ കൊന്നൊടുക്കുന്നുണ്ടെന്ന കൃത്യമായ കണക്ക് അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 𝟮𝟬𝟮𝟰ലെ ഏരിയൽ സർവേ പ്രകാരം 𝟮,𝟱𝟬𝟬 ഓളം ആനകളാണ് റിസർവിലുള്ളത്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 𝟮𝟬𝟬 ഓളം ആനകളാണ് മറ്റ് പ്രദേശങ്ങളിൽ നിന്ന് ഇവിടേയ്ക്ക് എത്തിയിട്ടുള്ളത്. എന്നാൽ, റിസർവിൽ ആനകളുടെ കാരിയിങ് കപ്പാസിറ്റി 𝟴𝟬𝟬 മാത്രമാണെന്നും സിംപാർക്ക് അവകശപ്പെട്ടു. ചില തദ്ദേശീയ ജനവിഭാഗങ്ങൾ ഇന്നും ആന മാംസം കഴിക്കുന്നു. പോർക്ക്, ബീഫ് മാംസങ്ങളെ പോലെ രുചിയുള്ളതും അൽപം മധുരമുള്ളതുമാണ് ആനയുടെ മാംസം. കൂടുതൽ വേവ് ആവശ്യമുള്ള ആന മാംസം തയ്യാറാക്കുന്നതിന് ഇത്തരം ജനവിഭാഗങ്ങൾക്ക് പ്രത്യേക പാചകരീതികളുമുണ്ട്. ആനകളുടെ മാംസത്തിൽ കുറഞ്ഞ ആളവിൽ മാത്രമാണ് കൊളസ്ട്രോൾ ഉള്ളത്. എന്നാൽ പ്രോട്ടീൻ കൂടുതലുമാണ്. ഇരുമ്പ്, വിറ്റാമിൻ ബി എന്നിവയും സമൃദ്ധമാണ്. 𝟮𝟬𝟮𝟰 ലും മഴ കുറഞ്ഞ് വരൾച്ച രൂക്ഷമായസമയത്തും സിംബാബ്വെ 𝟮𝟬𝟬 ഓളം ആനകളെ വേട്ടയാടി ഭക്ഷിച്ചിരുന്നു.ആദ്യത്തെ അംഗീകൃത ആന വേട്ട ആരംഭിക്കുന്നത് 𝟭𝟵𝟴𝟴 മുതലാണ്.
WE ONE KERALA -NM
إرسال تعليق