.പാതിവില തട്ടിപ്പില്‍ കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിച്ചു. കേസുകളുടെ അന്വേഷണം ഉടനെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. അതത് ജില്ലകളിലെ ക്രൈം ബ്രാഞ്ച് യൂണിറ്റുകളെ അന്വേഷണം ഏല്‍പ്പിക്കാനാണ് സാധ്യത. തട്ടിപ്പില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ക്ക് പുറമെ പ്രമുഖ ബിജെപി, കോണ്‍ഗ്രസ് നേതാക്കൾക്കും⁵ പങ്കുണ്ട്.അതേസമയം, പാതിവില സ്‌കൂട്ടര്‍ തട്ടിപ്പു കേസിലെ പ്രതി അനന്തു കൃഷ്ണനുമായി ഇന്ന് തെളിവെടുപ്പ് നടത്തും. തട്ടിപ്പിന് ഉപയോഗിച്ച 21 അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ഇതിലൂടെ 500 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തല്‍. സായി ഗ്രാമം ഡയറക്ടര്‍ ആനന്ദകുമാര്‍ 2 കോടിയും കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് 46 ലക്ഷവും വാങ്ങിയെന്ന് പ്രതി മൊഴി നല്‍കിയിരുന്നു. കേസില്‍ ആനന്ദകുമാറിനെയും പ്രതി ചേര്‍ത്തേക്കും.
Post a Comment