വൈവിധ്യമായവേഷങ്ങളിലൂടെ ഇന്നുംമലയാളസിനിമയെ അല്ലെങ്കിൽലോകസിനിമയെതന്നെഅത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ.വളരെഅനായാസമായുംസ്വാഭാവികമായുംഅഭിനയിച്ച്ഫലിപ്പിക്കാൻ സാധിക്കുന്ന ചുരുക്കം ചില നടന്മാരിൽ മുന്നിട്ട് നിൽക്കുന്നത് ലാൽതന്നെയാകും. മലയാളത്തിന്റെ സ്വന്തം മോഹൻലാലിന്റെ65ാംപിറന്നാളാണ് ഇന്ന്. മലയാളക്കര ഒന്നാകെതാരത്തിന്ആശംസകൾ നേരുകയാണ്. തുടക്ക കാലത്തെ വില്ലൻ വേഷങ്ങളിൽ നിന്നുള്ള പരിണാമംമലയാളസിനിമയിൽ മോഹൻ ലാലിനായി ഒഴിച്ചിട്ടസിംഹാസനത്തിലേക്കുള്ളയാത്രയായിരുന്നു.സ്വഭാവികാഭിനയത്തിന്റെ തിളക്കംഏറെയുള്ളകഥാപാത്രങ്ങൾചെയ്തഎൺപതുകൾ,ശ്രീനിവാസനുംപ്രിയദർശനുമൊപ്പംസൃഷ്‌ടിച്ചബ്ലോക്ക്ബസ്റ്ററുകൾതിളക്കമേറ്റിയതൊണ്ണൂറുകൾ.വെള്ളിത്തിരയിൽ ലാലേട്ടൻ അഴിഞ്ഞാടിയകഥാപാത്രങ്ങൾ തുടരെ തുടരെ വന്നു.തമാശയും ഗൗരവവും മുണ്ട് മടക്കിക്കുത്തലും ആക്ഷനും ഇതിനെല്ലാമുപരി മോഹൻ ലാലിന്റെപഞ്ച്ഡയലോഗുകളുടെ അകമ്പടിയോടുള്ള കഥാപാത്രങ്ങൾ ചെയ്ത രണ്ടായിരങ്ങൾ.. പിന്നീടുള്ള പരീക്ഷണകാലം.നിശബ്‌ദാഭിനയം കൊണ്ട് പോലും ഹൃദയംകവർന്നകഥാപാത്രങ്ങൾ 1980ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ‘ ആണ് മോഹൻലാൽ എന്ന നടനെ മലയാളക്കരയ്ക്ക് സമ്മാനിച്ചത്. 20ാമത്തെ വയസിലാണ് മോഹൻലാൽ ഈചിത്രത്തിൽഅഭിനയിക്കുന്നത്. നരേന്ദ്രൻ എന്ന വില്ലൻകഥാപാത്രംതാരത്തിന്റെജീവിതത്തിൽവഴിത്തിരിവായി.തുടർന്ന്മോഹൻലാലിന്റെ ജൈത്രയാത്ര തുടർന്നു. വില്ലനായി വന്ന് പിന്നീട് നായകനായി മാറിയ ലാൽ പ്രേക്ഷകമനസിൽചേക്കേറി. ഇന്ന്തുടരുംവരെഎത്തിനിൽക്കുകയാണ്ആജൈത്രയാത്ര. ഇനിയും തുടരും
WE ONE KERALA -NM
إرسال تعليق