അതിദാരിദ്ര്യ മുക്ത നഗരസഭയായി ഇരിട്ടി നഗരസഭയെ പ്രഖ്യാപിച്ചു.കേരള സർക്കാറിൻ്റെ അതിദാരിദ്യരില്ലാത്ത കേരള പ്രഖ്യാപനത്തിൻ്റെ മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ അതീവ ദാരിദ്യം അനുഭവിക്കുന്ന കുടുംബങ്ങളെ സർവെയിലൂടെ കണ്ടെത്തിത്തിയത്.ഈ സർവ്വെയുടെ ഭാഗമായ 184 അതി ദരിദ്രകുടുംബങ്ങളെയാണ് കണ്ടെത്തിയത്.ഇതിൽ 16 പേർ ഈ കാലയളവിൽ മരണപ്പെട്ടു.നഗരസഭ തയ്യാറാക്കിയ മൈക്രോപ്ലാൻ പ്രകാരം ഭക്ഷണം ആവിശ്യമുള്ള ഒരാളും വീട് എന്ന വിഭാഗത്തിൽ 32 പേരെയും ആരോഗ്യവിഭാഗത്തിൽ 140 പേരും വരുമാന വിഭാഗത്തിൽ 2 പേരുമാണ് ഉണ്ടായിരുന്നത്. ആരോഗ്യ വിഭാഗത്തിൽ പ്പെട്ടവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തി താലുക്ക് ആശുപത്രി വയോമിത്രം എന്നിവ മുഖാന്തിരം മരുന്നുകൾ ലഭ്യമാക്കി .വരുമാനം ആവശ്യമായ 2 പേർക്ക് കുടുംബശ്രി ഉഞ്ജിവനം പദ്ധതിയിൽ ഉൾപ്പെടുത്തി ലോട്ടറി സ്റ്റാൾ, ഓട്ടോറിക്ഷ എന്നിവ നൽകി. വീട് ആവിശ്യമുള്ളവർക്ക് പി.എം.എ.വൈ ലൈഫ് ഭവനപദ്ധതി പ്രകാരവും, വീട് റിപ്പയർ ചെയ്ത് താമസയോഗ്യമാക്കിയും, വിടും സ്ഥലവും ഇല്ലാത്തവർക്ക് നഗരസഭയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റെയും സഹായത്തോടെ സ്ഥലം കണ്ടെത്തുകയും ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നൽകുകയും ചെയ്തു.നഗരസഭ നടത്തിയ ക്രിയാത്മ നടപടിയിലൂടെ അതിദരിദ്രരായി കണ്ടെത്തിയ മുഴുവനാളുകളെയും ദാരിദ്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കിയാണ് നഗരസഭയുടെ പ്രഖ്യാപനം നടത്തിയത്.നഗരസഭ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ശ്രിമതി .കെ .ശ്രീലത അതിദാരിദ്യ മുക്ത പ്രഖ്യാപനം നടത്തി. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ കെ.സോയ, കെ.സുരേഷ്, ടി.കെ.ഫലിസ കൗൺസിലർമാരായ എ.കെ.ഷൈജു, വി.പി.അബ്ദുൾറഷീദ്, യു.കെ.ഫാത്തിമ, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ക്ലിൻ സിറ്റി മാനേജർ രാജീവൻ കെ.വി, സി.ഡി.എസ്. ചെയർപേഴ്സൺ സ്മിത.കെ പദ്ധതി നിർവ്വഹണ ഓഫിസർ നമിത നാരായണൻ എന്നിവർ സംസാരിച്ചു.
WE ONE KERALA -NM
إرسال تعليق