ഫാ.ജോസ് മണിപ്പാറയുടെ വേർപാടിന് ഇന്ന് പതിമൂന്നാണ്ട്



ഇരിട്ടി:മലയോരത്തിൻ്റെ മനുഷ്യസ്നേഹിയായ സമരനായകനും ജീവകാരുണ്യ സാമൂഹിക പ്രവർത്തകനും ആശയറ്റവൻ്റെ പ്രതീക്ഷയും അത്താണിയുമായിരുന്ന ഫാ. ഡോ. ജോസ് മണിപ്പാറയുടെ വേർപാടിന് ഇന്ന് പതിമൂന്ന് വർഷം .മലയോര ജനതയുടെ ഏത് ആവശ്യത്തിനും രാപ്പകൽ വ്യത്യാസമില്ലാതെ മുന്നണി പോരാളിയായിരുന്നു ഫാ.മണിപ്പാറ: കശുവണ്ടി കുത്തക സംഭരണം, തേങ്ങയുടെയും റബ്ബറിന്റെയും വിലയിടിവ് , വായ്പയുടെ പേരിൽ കർഷകർക്കെതിരെയുള്ള ജപ്തിനടപടി, കർഷക പെൻഷൻ, കർഷക വായ്പ്പ എഴുതിതള്ളൽ തുടങ്ങി എണ്ണമറ്റ കർഷക സമരത്തിൻ്റെ പേരിൽ നിരവധി തവണ പൊലിസ് മർദ്ദനങ്ങളും ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട് ഈ സമര വൈദികൻ. മണിപ്പാറയച്ചൻ നയിച്ച കർഷക പെൻഷൻ ഉൾപ്പെടെയുള്ള സമരമുദ്രാവാക്യങ്ങൾ പിന്നീട് വന്ന സർക്കാരുകൾക്ക് അംഗീകരിക്കേണ്ടി വന്നു എന്നത് പോരാട്ടചരിത്രമായി മാറി. 1988ൽ ഫാ.മണിപ്പാറയുടെ നേതൃത്വത്തിൽ സ്ഥാപിതമായ സച്ചിദാനന്ദ പ്രകൃതിക്ഷേത്ര ട്രസ്‌റ്റ്. മലയോര മേഖലയിലെ ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾക്കായി സ്ഥാപിതമായ ജീവകാരുണ്യ സംഘട നയായി ജീവകാരുണ്യ സേവനകാരുണ്യ പ്രവർത്തനമേഖലകളിൽ ഒട്ടേറെ പേരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാനും അവരുടെ കണ്ണീരൊപ്പാനും സാധിച്ചു. വളർന്നു പന്തലിച്ച ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ സേവന മാതൃകകളാണ് മണിപ്പാറയച്ചൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഇരിട്ടിയിലെ കടത്തംകടവ് ചക്കരക്കുട്ടൻ ബാലസദനം, വയോജനങ്ങൾക്കായുള്ള ഇരട്ടി എടൂർ മൈത്രി ഭവൻ വൃദ്ധസദനം' പേരാവൂർ പെരുമ്പുന്ന മൈത്രി ഭവൻ വൃദ്ധസദനം എന്നീ സ്ഥാപനങ്ങൾ ഇരിട്ടി ചക്കരക്കുട്ടൻ ബാലസദനം ഇന്ന് ഡയാലിസിസ് സെൻ്ററായാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങളെല്ലാമിന്ന് ഫാ.മണിപ്പാറയുടെ മാനവികതയുടെ കാരുണ്യം ചൊരിയുന്ന കെടാവിളക്കായി ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തോടൊപ്പം സാഹിത്യത്തിലും തൻ്റെതായ കൈയ്യൊപ്പ് ചാർത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ബിരുദാനന്ദര ബിരുദവും ബിഎഡും കരസ്ഥമാക്കിയ അദ്ദേഹം കരിമ്പാലന്മാരുടെ നാടോടി സംസ്കാരം എന്ന വിഷയത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. നോവൽ ചെറുകഥ, കവിത, ജീവചരിത്രം, വിജ്ഞാന സാഹിത്യം, ലേഖനങ്ങൾ തുടങ്ങിയ സാഹിത്യ ശാഖകളിലായി പതിനാറോളം കൃതികൾ ഫാ.മണ്ണിപ്പാറ രചിച്ചിട്ടുണ്ട് 2009ൽ മികച്ച സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള മാനവ ശ്രേഷ്ഠ അവാർഡ് 2010, 2011 വർഷങ്ങളിൽ ഉത്തരകേരള സാഹിത്യ വേദിയുടെ തുഞ്ചൻ അവാർഡ്, ബാലാമണിയമ്മ അവാർഡ്, എന്നീ പുരസ്ക്കാരങ്ങൾ മണിപ്പാറയച്ചനെ തേടിയെത്തിയിട്ടുണ്ട്. ഇരിട്ടി ആസ്ഥാനമായി പുതിയ മലയോര താലൂക്കിനായി മലയോര ജനതയ്ക്കൊപ്പം മുന്നണിപ്പോരാളിയായിരുന്ന ഫാ.മണിപ്പാറ താലൂക്ക് യാഥാർത്ഥ്യമാകും മുമ്പേ തൻ്റെ ദൗത്യം പൂർത്തിയാക്കി ചരിത്രത്തിൻ്റെ ഭാഗമാവുകയായിരുന്നു.ഫാ.ജോസ് മണിപ്പാറയുടെ ഓർമ്മകൾക്കു മുന്നിൽ ശതകോടി പ്രണാമം.

WE ONE KERALA -NM 



.

Post a Comment

أحدث أقدم

AD01