കൊടുംഭീകരൻ ഹാമിസ് സെയ്ദിന് സുരക്ഷ കൂട്ടി പാകിസ്താൻ. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ തിരിച്ചടി ഭയന്നാണ് നീക്കം. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ ആണ് സുരക്ഷ വർധിപ്പിച്ചത്. ലാഹോറിലെ മൊഹല്ല ജോഹർ മേഖലയിലാണ് ഹാഫിസ് സെയ്ദ് ഉള്ളത്.

 


ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ തിരിച്ചടി ഭയന്ന് കൊടുംഭീകരൻ ഹാമിസ് സെയ്ദിന് പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ സുരക്ഷ കൂട്ടിയെന്ന് റിപ്പോർട്ട്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചെന്നു കരുതുന്ന ഭീകരസംഘനയായ ലഷ്കർ ഇ തൊയ്ബയുടെ തലവനായ ഹാഫിസ് സെയ്ദ് ലാഹോറിലെ ജനസാന്ദ്രതയേറിയ മൊഹല്ല ജോഹർ മേഖലയിലാണ് താമസിക്കുന്നത്. ഹാഫിസ് സെയ്ദിനെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും സ്പെഷ്യഷൽ സർവീസ് ഗ്രൂപ്പ് (എഎസ്ജി) മുൻ കമാൻഡോകളും നിരീക്ഷണ സംവിധാനങ്ങളും ഉൾപ്പെടെ വിന്യസിച്ചു വിഐപി പരിഗണനയാണ് നൽകുന്നത്.

താൽകാലിക സബ് ജയിലായി മാറ്റിയിരിക്കുന്ന ഹാമിസ് സെയ്ദിൻ്റെ വീടിനോട് ചേർന്ന് മുസ്ലീം പള്ളി, മദ്രസ, മറ്റ് വീടുകൾ എന്നിവ ഉണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ നീക്കങ്ങൾ സിസിടിവി കാമറകൾ ഉപയോഗിച്ചു പ്രത്യേക കൺട്രോൾ റൂം വഴി നിരീക്ഷിക്കും.

2008ലെ മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരനായ ഹാഫിസ് സെയ്ദിന് 77 വയസ്സാണ് പ്രായം. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലും ഹാഫിസ് സെയ്ദാണെന്നാണ് ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ച വിവരം. ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകിയെന്ന കേസിൽ 46 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ഹാഫിസ് സെയ്ദ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 24ലേറെ തവണ പൊതുമധ്യത്തിൽ എത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏറ്റവും ഒടുവിൽ പൊതുമധ്യത്തിൽ എത്തിയത്. പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങളിലും റാവൽകോട്ട്, ബഹവൽപുർ തുടങ്ങിയ ഇടങ്ങളിലെ ഭീകര ക്യാമ്പുകളിലും ഹാഫിസ് സെയ്ദ് പതിവായി സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്.





അതിനിടെ, ഐഎസ്ഐ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അസിം മാലിക്കിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പാകിസ്താൻ നിയമിച്ചു. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ - പാകിസ്താൻ ബന്ധം വഷളാകുന്നതിനിടെയാണ് പാകിസ്താൻ നീക്കം. ഇതാദ്യമായാണ് ഐഎസ്ഐ മേധാവിയെ പാകിസ്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഐഎസ്ഐ മേധാവിയായി പ്രവർത്തിച്ചുവരുന്ന അസിം മാലിക്ക് പാകിസ്താൻ്റെ 10-ാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ്.

ജമ്മു കശ്മീരിലെ പഹൽഗാമിൽ ജനുവരി 22ന് ഉണ്ടായ ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർക്കാണ് ജീവൻ നഷ്ടമായത്. ഭീകരാക്രമണത്തിൽ പാക്സിതാൻ പങ്ക് വ്യക്തമായതിനെ തുടർന്ന് ഇന്ത്യ നയതന്ത തലത്തിൽ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു.


Post a Comment

أحدث أقدم

AD01

 


AD02