'പവർകട്ട് ഇല്ലാതെ ഭരിക്കാൻ അറിയാവുന്ന സർക്കാർ ഉണ്ടായിരുന്നു, ഇപ്പോഴത്തെ വൈദ്യുതി മന്ത്രിക്ക് പക്വതയില്ല'

 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പവര്‍കട്ട് വ്യാപാര മേഖലയില്‍ ഇരുട്ടടിയായി മാറിയെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. പക്വതയില്ലാത്ത മന്ത്രിയാണ് വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്യുന്നത്. നിലവിലെ വൈദ്യുതി വകുപ്പ് മന്ത്രിയെ മാറ്റണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം പവര്‍കട്ട് ഇല്ലാതെ ഭരിക്കാന്‍ അറിയാവുന്ന ഒരു സര്‍ക്കാര്‍ ഉണ്ടായിരുന്നുവെന്നും ഏകോപന സമിതി വ്യക്തമാക്കി. ആധുനിക കാലഘട്ടത്തില്‍ എങ്ങനെ പവര്‍കട്ട് ഉണ്ടാകുന്നു എന്നും രാജു അപ്‌സര ചോദിച്ചു.'ഇടിത്തീപോലെയാണ് പവര്‍ക്കട്ട് വന്നത്. ഒരു കാരണവുമില്ല. കാരണം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ വ്യക്തമാക്കണം. ആധുനിക കാലഘട്ടത്തില്‍ സര്‍ക്കാരിന് പ്രസക്തിയില്ല. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വൈദ്യുതി മന്ത്രി ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പക്വതയില്ലാത്തയാള്‍. മുഖ്യമന്ത്രി ഇടപെട്ട് അദ്ദേഹത്തിന് നിര്‍ദേശം നല്‍കുകയോ വകുപ്പ് അദ്ദേഹത്തില്‍ നിന്നും എടുത്ത് മാറ്റുകയോ ചെയ്യണം', രാജു അപ്‌സര പറഞ്ഞു.അതിനിടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വിലയിരുത്താന്‍ മന്ത്രി സണ്ണി ജോസഫ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. കെഎസ്ഇബി ചെയര്‍മാനും ഡയറക്ടറും യോഗത്തില്‍ പങ്കെടുത്തു. സെപ്തംബര്‍ 15ഓടെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകുമെന്നാണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, നിലവിലെ നിയന്ത്രണം ഉപഭോക്താക്കളുടെ ദുരിതം ഇരട്ടിയാക്കുകയാണ്.



Post a Comment

0 Comments