അഞ്ച് വിവാഹം കഴിച്ചു, ആറാമത്തെ വധുവായി തെരഞ്ഞെടുത്തത് സുഹൃത്തിൻ്റെ സഹോദരിയെ: പിന്നാലെ അരുംകൊല


സഹോദരിയുമായുള്ള വിവാഹത്തെ എതിർത്ത സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി. ഭോപ്പാലിലെ ആണ് സംഭവം. സന്ദീപ് പ്രജാപതി എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ വികാസ് ജയ്‌സ്വാൾ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിൽ നിന്നാണ് വികാസ് അറസ്റ്റിലായത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞത്.അടുത്തിടെ തൻ്റെ മകനെ കാണാനില്ലെന്ന് മരിച്ച സന്ദീപിൻ്റെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ സന്ദീപിൻ്റെ സഹോദരി വന്ദനയ്ക്ക് വികാസിൽ നിന്ന് ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. സന്ദീപിനെ വെറുതെ വിടണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നായിരുന്നു സന്ദേശം. ഈ സന്ദേശം ഫോണിൽ റെക്കോർഡ് ചെയ്ത് സന്ദീപിൻ്റെ സഹോദരി പൊലീസിന് കൈമാറിയതാണ് കേസിൽ നിർണായകമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെഹോർ ജില്ലയിലെ ദേലവാഡി വനത്തിൽ നിന്ന് സന്ദീപിന്റെ മൃതദേഹം കണ്ടെത്തി. തുടർന്ന് പ്രതിയെ കണ്ടെത്താൻ ഒരു പോലീസ് സംഘം രൂപീകരിച്ചു, ഈ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വികാസ് ഹൈദരാബാദിൽ ഒരു വ്യാജ ഐഡൻ്റിറ്റിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്ന വിവരം പൊലീസിന് ലഭിച്ചത്. പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. സന്ദീപിൻ്റെ സഹോദരിയെ ഇഷ്ടമായിരുന്നുവെന്നും ഈ വിവാഹത്തിന് സന്ദീപി വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. താൻ സുഹൃത്തുക്കളുമായി ചേർന്ന് സന്ദീപിനെ തട്ടിക്കൊണ്ട് പോയി വനത്തിൽവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും , പിന്നീട് സംശയം ഉണ്ടാകാതിരിക്കാനാണ് മോചന ദ്രവ്യം ആവശ്യപ്പെട്ടതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ബിഎൻഎസ് സെക്ഷൻ 140(2), 140(3) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

Post a Comment

Previous Post Next Post

AD01

 


AD02